2024 പാരീസ് ഒളിമ്പിക്സ്

2024 ലെ പാരീസ് ഒളിമ്പിക്‌സ് ഈ മാസം (ജൂലൈ) 26 മുതൽ ഓഗസ്റ്റ് 11 വരെയാണ്. മൂന്നാം തവണയാണ് (1900, 1924, 2024) പാരീസ് ആതിഥേയരാകുന്നത്. 80,000-ത്തിലധികം ആളുകൾക്ക് ഇരിക്കാൻ പറ്റുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ സെൻ്റ് ഡെനിസിലെ സ്റ്റേഡ് ഡി ഫ്രാൻസ് ഒളിമ്പിക്സിൻ്റെ മുഖ്യ സ്റ്റേഡിയമായിരിക്കും.

മെട്രോപൊളിറ്റൻ ഫ്രാൻസിലെയും താഹിതിയിലെയും 17 വ്യത്യസ്ത നഗരങ്ങളിലായാണ് ഗെയിമുകൾ നടക്കുക. പാരീസിൽ നിന്ന് 9,765 മൈൽ അകലെയുള്ള ഫ്രഞ്ച് പോളിനേഷ്യൻ ദ്വീപായ താഹിതിയിലെ ടഹൂപോവോയിലാണ് രണ്ട് ദിവസത്തെ സർഫിംഗ് മത്സരങ്ങൾ നടക്കുന്നത്.

ഉദ്ഘാടന ചടങ്ങ് ജൂലൈ 26 ന് പാരീസിൻ്റെ ഹൃദയഭാഗത്ത് സീൻ നദിക്കരയിൽ നടക്കും. സമ്മർ ഗെയിംസിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്റ്റേഡിയത്തിനുള്ളിൽ ചടങ്ങ് നടക്കാതെ പുറത്തൊരിടത്ത് വെച്ച് നടക്കാൻ പോകുന്നത്.

2024-ലെ പാരീസ് ഒളിമ്പിക്‌സിൻ്റെ ഭാഗ്യചിഹ്നം ഒളിമ്പിക് ഫ്രിജ് ആണ്. നീല, വെള്ള, ചുവപ്പ് (ഫ്രാൻസിൻ്റെ പതാകയുടെ നിറങ്ങൾ) എന്നീ നിറങ്ങളിലുള്ള ചിഹ്നം പരമ്പരാഗത ഫ്രിജിയൻ ചുവന്ന തൊപ്പിയുടെ ആകൃതിയും രൂപവും അടിസ്ഥാനമാക്കിയുള്ളതാണ്. രാജ്യത്തിൻ്റെ ചരിത്രത്തിലുടനീളം ഫ്രാൻസിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമാണ് തൊപ്പി.

ഒളിമ്പിക്‌സിൽ 10,500 കായികതാരങ്ങൾ പങ്കെടുക്കും. ഐഒസിയുടെ കണക്കനുസരിച്ച് 2024 ലെ ഗെയിംസിൽ പുരുഷന്മാരും സ്ത്രീകളും തുല്യ എണ്ണം പങ്കെടുക്കുന്ന ആദ്യ ഗെയിമായിരിക്കും ഇത്. മൊത്തം 206 രാജ്യങ്ങൾ പങ്കെടുക്കും.

നാല് പുതിയ കായിക ഇനങ്ങൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രേക്കിംഗ്, സ്കേറ്റ്ബോർഡിംഗ്, സ്‌പോർട്‌സ് ക്ലൈംബിംഗ്, സർഫിംഗ്. 2024-ലെ പാരീസ് ഒളിമ്പിക്‌സിൽ 329 മെഡൽ ഇനങ്ങളുണ്ടാകും.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...