പദപ്രശ്നത്തിന്‍റെ കഥ

പദപ്രശ്നത്തിന് 2022 ഡിസംബറില്‍ നൂറ്റിയൊമ്പതു വയസ്സായി. ആര്‍തര്‍ വിന്‍ എന്ന പത്രപ്രവര്‍ത്തകനാണ് ആദ്യമായി പദപ്രശ്നം വിഭാവനം ചെയ്തത്. ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പത്രത്തിലെ കോമിക് പേജുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെയൊരു ആശയമുദിച്ചത്. 1913 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ ക്രിസ്മസ് എഡിഷന്‍ സണ്‍ഡേ ന്യൂയോര്‍ക്ക് വേള്‍ഡില്‍ ഇതിന് ‘വേഡ് ക്രോസ്’ എന്നായിരുന്നു പേരിട്ടിരുന്നത്. ഡയമണ്ട് ഷേപ്പിലുള്ള പദപ്രശ്നമായിരുന്നു ആദ്യത്തേത്. അതില്‍ ‘ഫണ്‍’ എന്നുമെഴുതിയിരുന്നു. ഓരോ വാക്കിന്‍റെ തുടക്കത്തിലും അവസാനവുമുള്ള കോളത്തില്‍ നമ്പറുകളുമിട്ടിരുന്നു. “താഴെപ്പറയുന്ന നിര്‍വ്വചനത്തിനു ചേരുന്ന പേര് നമ്പറുകളിട്ടിരിക്കുന്ന കോളത്തിലെഴുതുക” എന്നാണ് എഴുതിയിരുന്നത്. ആഴ്ചകള്‍ക്കു ശേഷം ‘വേഡ് ക്രോസ്’ എന്ന പേരു മാറി ‘ക്രോസ് വേഡ്’ ആയി.
പദപ്രശ്നത്തിന് പല ആകൃതികള്‍ ആര്‍തര്‍ വിന്‍ പരീക്ഷിച്ചു. വൃത്തത്തിലുള്ള പദപ്രശ്നവും ഉണ്ടാക്കിനോക്കി. അവസാനം ചതുരത്തിലുള്ള ക്രോസ് വേഡ് മതിയെന്ന് ഉറപ്പിച്ചു. പുതിയ ക്രോസ് വേഡുകളുണ്ടാക്കി വായനക്കാര്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഇവയും പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് ടൈപ്പ് സെറ്റിംഗിന്‍റെ പ്രശ്നത്താല്‍ അച്ചടിയില്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ക്രോസ് വേഡ് ഉപേക്ഷിക്കാന്‍ ആര്‍തര്‍ വിന്‍ നിര്‍ബന്ധിതനായി. എന്നാല്‍ വായനക്കാരുണ്ടോ വിടുന്നു? അവര്‍ വലിയ ബഹളമുണ്ടാക്കി. അങ്ങനെ അത് തുടരേണ്ടി വന്നു. അന്ന് ന്യൂയോര്‍ക്ക് വേള്‍ഡില്‍ മാത്രമേ രസകരമായ ഈ പംക്തി ഉണ്ടായിരുന്നുള്ളൂ. 1930-ലാണ് ബ്രിട്ടനില്‍ പുതിയ ക്രോസ് വേഡുകള്‍ പുറത്തിറങ്ങിയത്. അമേരിക്കന്‍ ശൈലിയില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം കട്ടിയുള്ളവയായിരുന്നു ഇവ. കണ്ടുപിടിക്കേണ്ട വാക്കിന് എത്ര അക്ഷരമുണ്ടെന്നും അതിന്‍റെ അര്‍ത്ഥമോ ബന്ധപ്പെട്ട മറ്റു കാര്യങ്ങളുമൊക്കെയാണ് പദപ്രശ്നത്തിന് നല്‍കുന്ന ‘ക്ലൂ’. ഇന്ന് ലോകത്ത് മിക്കയിടത്തും പല ഭാഷകളിലും പദപ്രശ്നം പ്രസിദ്ധീകരിക്കപ്പെടുന്നു.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...