ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

ഭക്ത ലക്ഷങ്ങളുടെ ശരണം വിളികളെ സാക്ഷിയാക്കി പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഇന്ന് തിങ്കളാഴ്ച (ജനുവരി 15 ) വൈകിട്ട് 6.46 ഓടെയാണ് സന്നിധാനത്തെയും പരിസരത്തെയും ശരണ സമുദ്രമാക്കി മകരവിളക്ക് തെളിഞ്ഞത്. മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്ന ഭക്തർക്കത് പ്രാർത്ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷമായി മാറി.

പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് എത്തിയ തിരുവാഭരണ ഘോഷയാത്ര സംഘത്തിന് വൈകിട്ട് ആറുമണിയോടെ ശരംകുത്തിയിൽ വച്ച് ദേവസ്വം ബോർഡ് അധികൃതർ വരവേൽപ്പ് നൽകി സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാം പടിക്കു മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, എംഎൽഎമാരായ കെ.യു ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മറ്റ് ദേവസ്വം ഭാരവാഹികൾ എന്നിവർ ചേർന്ന് തിരുവാഭരണ പെട്ടി സ്വീകരിച്ചു.

തുടർന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂർവ്വം ആനയിച്ചു.

ശ്രീകോവിലിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ മോഹനൻ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് തിരുവാഭരണം അയ്യപ്പന് ചാർത്തി.

തുടർന്ന് മഹാ ദീപാരാധന കഴിഞ്ഞ ഉടൻ പൊന്നമ്പല മേട്ടിൽ മകരവിളക്ക് മൂന്നുപ്രാവശ്യം തെളിയുകയായിരുന്നു. മകരവിളക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ സന്നിധാനവും പരിസരവും ശരണമന്ത്രങ്ങളാൽ മുഖരിതമായി. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും മറ്റു വ്യൂ പോയിന്റുകളിലും പതിനായിരക്കണക്കിന് ഭക്തരാണ് ദിവസങ്ങളായി തമ്പടിച്ചിരുന്നത്.

മകരജ്യോതി ദർശന ശേഷം അയ്യപ്പഭക്തർക്ക് സുഗമമായി മയലിറങ്ങുന്നതിന് നാല് എക്‌സിറ്റ് റൂട്ടുകൾ ക്രമീകരിച്ചിരുന്നു. മകരവിളക്ക് പ്രമാണിച്ച് 800 കെ.എസ്.ആർ.ടി.സി ബസ്സുകളാണ് പ്രത്യേകമായി ക്രമീകരിച്ചിരുന്നത്.

സിനിമാ താരം ദിലീപ് മകര വിളക്ക് ദർശനത്തിനായി എത്തിയപ്പോൾ

പിഴവില്ലാത്ത ഏകോപനം ; ദർശന പുണ്യം നേടി ലക്ഷങ്ങൾ

മകരവിളക്കിൽ ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് വലിയ ഒരുക്കങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും നടത്തിയിരുന്നത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഒരുക്കിയിരുന്നത്. ശരണമന്ത്രങ്ങളാൽ മുഖരിതമായ മണ്ഡല മകരവിളക്ക് കാലം സമാപിക്കവേ, ഏകോപനത്തിലൂടെ സുരക്ഷയും ശുചിത്വവും ഇടവേളകളില്ലാത്ത ഭക്തപ്രവാഹവും ഉറപ്പാക്കാൻ കഴിഞ്ഞു.

ദേവസ്വം ബോർഡ്, പോലീസ്, ദുരന്തനിവാരണം, വനംവകുപ്പ്, ആരോഗ്യം കെഎസ്ഇബി, വാട്ടർ അതോറിറ്റി കെഎസ്ആർടിസി, എക്സൈസ് ഉൾപ്പെടെ സേവനരംഗത്ത് ഉണ്ടായിരുന്ന എല്ലാ വകുപ്പുകളും സുഗമമായ തീർത്ഥാടനത്തിന് അക്ഷീണം പ്രയത്നിച്ചു.

ശബരിമല തീർത്ഥാടന ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങൾ നിർണായകമായി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും വിവിധ മന്ത്രിമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാരും അവലോകന യോഗങ്ങൾ നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി.

സിനിമാ താരം വിഘ്നേഷ് ശിവൻ മകര വിളക്ക് ദർശനത്തിനായി എത്തിയപ്പോൾ

ഭക്തർക്കായി സൗജന്യ ഭക്ഷണ വിതരണം

ഈ വർഷം മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി കാത്ത് നിന്നവരുടെ വിശപ്പകറ്റാൻ ദേവസ്വം ബോർഡും സർക്കാരും പ്രത്യേക കരുതലാണ് നൽകിയത്. മകരജ്യോതി ദ൪ശനത്തിന് എത്തിയ ഭക്തർക്ക് സൗജന്യമായി ഭക്ഷണ വിതരണം നടത്തി.

മകരവിളക്ക് ദിവസവും തലേന്നും മൂന്ന് നേരവും ഭക്ഷണം ക്രമീകരിച്ചിരുന്നു. ഒന്നരലക്ഷത്തിലധികം ഭക്തർക്കാണ് ഇത്തരത്തിൽ ഭക്ഷണം നൽകിയത്. മണ്ഡലകാലം ആരംഭിച്ചതുമുതലേ അന്നദാന വിതരണം നടക്കുന്നുണ്ടായിരുന്നു. അന്നദാനത്തിനു പുറമേയാണ് സൗജന്യ ഭക്ഷണ വിതരണവും നടത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം മകരവിളക്കിന്റെ ഭാഗമായി ഒരുക്കിയത്. ഇതിന് പുറമെ ലഘുഭക്ഷണവും ചുക്കുവെള്ളവും ക്രമീകരിച്ചിരുന്നു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...