എറണാകുളം കെഎസ്‌ ആര്‍ടിസി ബസ്‌ സ്റ്റാൻ്റ് ഇനി മോഡേൺ

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു. ആദ്യഘട്ടത്തില്‍ 12 കോടി രൂപ ചെലവ്‌ വരുന്ന പദ്ധതിയുടെ തറക്കല്ലിടൽ ഫെബ്രുവരി 24ന്‌ നിർവഹിക്കും.

 തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍, വ്യവസായ മന്ത്രി പി രാജീവ്‌, ചീഫ്‌ സെക്രട്ടറി ഡോ. ആര്‍ വേണു, ഹൈബി ഈഡന്‍ എം. പി, ടി. ജെ. വിനോദ്‌ എം എല്‍ എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ വൈറ്റില മൊബിലിറ്റി ഹബ്‌ എംഡി മാധവിക്കുട്ടി, സ്മാര്‍ട്ട്‌ സിറ്റി മിഷന്‍ ലിമിറ്റഡ്‌ സിഇഒ ഷാജി വി നായർ, കെഎസ്‌ആര്‍ടിസി ജോയിന്റ്‌ എംഡി പി.എസ്‌. പ്രമോജ്‌ ശങ്കർ എന്നിവ൪ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാൻ്റിന്റെ നിര്‍ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ്‌ സൊസൈറ്റിക്ക്‌ ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത്‌ ഭൂമി കെഎസ്‌ആര്‍ടിസി വിട്ടു നല്‍കും. അതിനു ശേഷം മണ്ണ്‌ പരിശോധന നടത്തി ഡിപിആർ തയ്യാറാക്കും. കാരിക്കാമുറിയിലെ ഭൂമിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാൻ കഴിയുന്ന, മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള, കെട്ടിടം നിർമിക്കുന്നതിനാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.

 യാത്രക്കാര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്‌ നിർമാണച്ചുമതല. നിർമ്മാണം പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിന്‌ കെഎസ്‌ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട്‌ ഹബ്ബുകള്‍ സ്വന്തമാകും. സൗത്ത്‌ റെയില്‍വേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമുള്‍ച്ചെടെയുള്ള സൗകര്യങ്ങള്‍ ചേ൪ന്നുകിടക്കുന്ന കാരിക്കാമുറിയില്‍ പുതിയ മൊബിലിറ്റി ഹബ്ബ് വരുന്നതോടെ വലിയ രീതിയിലുള്ള കണക്റ്റിവിറ്റിയാണ്‌ സൃഷ്ടിക്കപ്പെടാ൯ പോകുന്നത്‌. ഇത്‌ യാത്രക്കാര്‍ക്കൊപ്പം സംരംഭകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമാകുമെന്ന്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ്‌ പറഞ്ഞു.

ആധുനികവൽക്കരണത്തിനു മുന്നോടിയായി മന്ത്രി പി രാജിൻ്റെ നേതൃത്വത്തിൽ ജനുവരി 14ന് പദ്ധതി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

എറണാകുളം കാരക്കാമുറിയിലുള്ള 2.9 ഏക്കര്‍ സ്ഥലത്താണ് ഹബ് സ്ഥാപിക്കുന്നത്. 701.97 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സിഎസ്എംഎൽ ഇതിനകം കൊച്ചി നഗരത്തിൽ പൂർത്തിയാക്കിയത്. ഇതിൽ 347 കോടി രൂപ സംസ്ഥാന സർക്കാരിന്റെയും 343 കോടി രൂപ കേന്ദ്രസർക്കാരിന്റെയും 11.97 കോടി രൂപ കൊച്ചി കോർപറേഷന്റെയും വിഹിതമാണ്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...