ആധുനിക സൗകര്യങ്ങളൊരുക്കി കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍

10 ഏക്കറിൽ 55,000 ചതുരശ്ര അടിയുള്ള എക്‌സിബിഷന്‍ സെന്റര്‍


4500 ചതുരശ്ര അടി വീതം വിസ്തീര്‍ണവും, ശീതീകരണ സംവിധാനമുള്ള
6 യൂണിറ്റുകള്‍


ഒരു യൂണിറ്റില്‍ 25 മുതല്‍ 30 സ്റ്റാളുകള്‍ വരെ ക്രമീകരിക്കാം.

നിര്‍മ്മാണച്ചെലവ് 90 കോടി

മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച്ച(ഫെബ്രുവരി 4) ഉച്ചകഴിഞ്ഞ് 3ന് ഉദ്ഘാടനം ചെയ്യുന്ന കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെന്റർ ഒരുങ്ങിയിരിക്കുന്നത് ഒട്ടേറെ ആധുനിക സൗകര്യങ്ങളോടെ. കേരള സര്‍ക്കാരിന് വേണ്ടി വ്യാവസായിക പ്രോത്സാഹനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ്‌ കൊച്ചി കാക്കനാട് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

പൊതുയോഗങ്ങള്‍, കണ്‍വെന്‍ഷനുകള്‍, പ്രദര്‍ശനങ്ങള്‍, വ്യാവസായിക പ്രചരണങ്ങള്‍, കരകൗശല വസ്തുക്കളുടെ വ്യാപാരമേളകള്‍, കോണ്‍ഫറന്‍സുകള്‍, ബിനാലെ, എക്‌സ്‌പോ തുടങ്ങിയവയ്ക്കുള്ള ലക്ഷ്യസ്ഥാനമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

സ്ഥിര സജ്ജീകരണ നിലവാരമുള്ള ഒരു എക്‌സിബിഷന്‍ സെന്റര്‍ വികസിപ്പിക്കുക വഴി, സ്റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങള്‍ക്ക് അവരുടെ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഇത് പിന്തുണ നല്‍കും. കൂടാതെ വ്യാവസായിക കാര്‍ഷിക ചെറുകിട ഇടത്തര മേഖലയില്‍ ഉള്ള  സംരംഭകർക്കും സേവന ദാതാക്കള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, സേവന സൗകര്യങ്ങളും വിവിധ എക്‌സിബിഷനുകള്‍ സംഘടിപ്പിച്ച് ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്തുവാനും സഹായകമാകും.

എക്‌സിബിഷന്‍ ഹാളുകളും കണ്‍വെന്‍ഷന്‍ സെന്ററും പ്രധാന ഘടകങ്ങളായ പദ്ധതിക്ക്  90 കോടി രൂപയാണ്‌ നിര്‍മ്മാണച്ചെലവ്.  കിന്‍ഫ്ര ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‌ സമീപമുള്ള 10 ഏക്കര്‍ സ്ഥലത്തു വികസിപ്പിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പദ്ധതിയ്ക്ക് 60 കോടി രൂപ കേരള സർക്കാരും 30 കോടി രൂപ കിന്‍ഫ്രയുമാണ് ചെലവിടുന്നത്.

2022 ജൂണ്‍ 23നു നിയമ, കയര്‍, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് തറക്കല്ലിട്ടാരംഭിച്ച  പദ്ധതിയിലെ പ്രധാന ഘടകമായ എക്‌സിബിഷന്‍ സെന്ററിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്. 2024 ജൂലൈ മാസം പൂര്‍ത്തീകരിക്കേണ്ട ഈ പദ്ധതി 5 മാസം ബാക്കി നില്‍ക്കെ പൂര്‍ത്തീകരിച്ചാണ് നാടിനു സമര്‍പ്പിക്കുന്നത്. ഇതിനോടകം ഏകദേശം 50 കോടി രൂപയുടെ പ്രവര്‍ത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ മറ്റു അനുബന്ധപ്രവര്‍ത്തികളും 2024  ജൂലൈ മാസത്തിനകം പൂര്‍ത്തീകരിക്കും.

4500 ചതുരശ്ര അടി വീതം വിസ്തീര്‍ണവും, ശീതീകരണ സംവിധാനമുള്ള 6 എക്‌സിബിഷന്‍ യൂണിറ്റുകള്‍ ആയിട്ടാണ് 55,000 ചതുരശ്ര അടിയുള്ള എക്‌സിബിഷന്‍ സെന്റര്‍ നിര്‍മിച്ചിട്ടുള്ളത്. ഒരു യൂണിറ്റില്‍ 25 മുതല്‍ 30 സ്റ്റാളുകള്‍ വരെ ക്രമീകരിക്കുവാനാകും. ജ്വല്ലറി, പ്രെഷ്യസ് സ്റ്റോണ്‍സ്, ഹൈ വാല്യൂ ഐറ്റംസ് എന്നിവയ്‌ക്ക് വേണ്ടിയുള്ള പ്രത്യേകം സജീകരണമുള്ള  24 സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഓരോ യൂണിറ്റിലും കോമണ്‍ ലോക്കര്‍ സൗകര്യം, നെയിം ടാഗിംഗ് മുറി, സ്റ്റോര്‍ റൂം എന്നിവയുണ്ട്. ആധുനിക സുരക്ഷ സംവിധാനം ഉപയോഗിച്ചുള്ള പ്രവേശനം, 24 x 7 ക്യാമറ നിരീക്ഷണ സംവിധാനങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററിന്റെ പൂര്‍ത്തീകരണത്തോടു കൂടി ഓണ്‍ലൈന്‍ ബുക്കിങ്‌ സംവിധാനവും സജ്ജമാകും.

ഓരോ യൂണിറ്റുകള്‍ക്കും ട്രെയ്ലര്‍ നിര്‍ത്തുവാന്‍ പാകത്തിനുള്ള ഡെസ് പാച്ച് ബേയുകള്‍, തുറസ്സായ സ്ഥലത്ത് ലാന്‍ഡ് സ്‌കേപിങ്ങും ഓപ്പണ്‍സ്റ്റേജ്‌ പരിപാടികളും നടത്താനാവുന്ന സൗകര്യങ്ങള്‍,  700 കാറുകള്‍ക്കും, 400 ഇരുചക്ര വാഹനങ്ങള്‍ക്കുമുള്ള വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

എക്‌സിബിഷന്‍ സെന്ററിലെ ഈ പ്രധാന സൗകര്യങ്ങൾക്ക് പുറമെ സെൻ്റർ സ്ഥിതിചെയ്യുന്ന സ്ഥലവും ഒട്ടേറെ ഗുണങ്ങള്‍ ഉള്ളവയാണ്. ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേയുടെ സാമീപ്യം, കൊച്ചിന്‍ മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മെട്രോസ്റ്റേഷന്റെ സാന്നിധ്യം, സീപോര്‍ട്ട് എയര്‍പോര്‍ട്ട്‌ റോഡില്‍ നിന്ന് 2 കി.മീ ദൂരം, കാക്കനാട് വാട്ടര്‍മെട്രോ സ്റ്റേഷനില്‍ നിന്നും 2 കിമീ ദൂരം എന്നീ അനുകൂല ഘടകങ്ങളും എക്‌സിബിഷന്‍ സെൻ്ററിനുണ്ട്.

കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കൺവെൻഷൻ സെന്റര്‍ സംസ്ഥാനത്തെ വ്യാവസായിക, കാര്‍ഷിക മേഖലയിലെ യൂണിറ്റുകള്‍ക്ക് പ്രദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ വിപണികള്‍ കണ്ടെത്തി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...