29 രൂപ കിലോഗ്രാമിന് ഭാരത് അരി

പൊതുവിപണിയിൽ വർധിച്ചുവരുന്ന അരി വില പിടിച്ചുനിർത്താൻ ഭാരത് റൈസ് എന്ന പേരിൽ എല്ലാ സംസ്ഥാനങ്ങളിലും താരതമ്യേന കുറഞ്ഞ വിലയ്ക്ക് കേന്ദ്രം അരി വിപണനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കിലോയ്ക്ക് 29 രൂപയ്ക്ക് വിൽക്കുന്ന ഭാരത് അരിയുടെ ആദ്യ ലോഡ് കഴിഞ്ഞ ദിവസം കേരളത്തിലെത്തി. പൊതുവിപണിയിലെ കുതിച്ചുയരുന്ന വിലയ്ക്ക് പണം കണ്ടെത്താനാവാതെ സംസ്ഥാനത്തെ സിവിൽ സപ്ലൈസ് കോർപറേഷൻ നെട്ടോട്ടമോടുകയാണ്. അരിവില കുതിച്ചുയർന്നാൽ സാധാരണക്കാരന് അത് താങ്ങാവുന്നതിലപ്പുറവുമാണ്. ഇങ്ങനെയൊരു സന്ദർഭത്തിൽ കേന്ദ്രം നടത്തിയിട്ടുള്ള ഈ ഇടപെടൽ ഭൂരിഭാഗം ജനങ്ങളുടെയും പ്രീതി നേടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

പൊതുതിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനം വരുന്നതിനു തൊട്ടുമുമ്പാണ് ഈ കേന്ദ്ര നീക്കം എന്നതു കൊണ്ടു തന്നെ ഇത് ഉറപ്പായും രാഷ്ട്രീയ ലക്ഷ്യം ലാക്കാക്കി ആണെന്നുള്ള പരാതി സ്വാഭാവികം മാത്രമാണ്. കൊവിഡിന് ശേഷം മുൻഗണനാ കാർഡ് ഉടമകൾക്ക് സൗജന്യ അരിയും ചെറുപയറും വിതരണം ചെയ്തുകൊണ്ടാണ് കേന്ദ്രം അന്ന് പ്രതികരിച്ചത്. അതിൻ്റെ അടുത്ത പടിയായിട്ടാകാം ഇപ്പോഴത്തെ ഭാരത് റൈസ് പദ്ധതി എന്നു വേണം കരുതാൻ. കേന്ദ്ര പദ്ധതിയിൽ അരി മാത്രമല്ല, ചെറുപയറും കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

റേഷൻ കാർഡ് ഉടമകൾക്ക് മാത്രമല്ല കിലോയ്ക്ക് 29 രൂപയുള്ള ഈ അരി വാങ്ങാൻ കഴിയുക എന്ന കാര്യം ശ്രദ്ധേയമാണ്. ഇത് വാങ്ങാൻ ഒരാൾക്ക് റേഷൻ കാർഡ് തന്നെ ആവശ്യമില്ല. നാഫെഡ്, എൻസിസിഎഫ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ വഴിയാണ് വിൽപ്പന നടപ്പാക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഈ അരിയും മറ്റ് സാധനങ്ങളും കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ വഴി വാങ്ങാവുന്നതാണ്. കേരളത്തിൽ ഇരുന്നൂറ് ഔട്ട്‌ലെറ്റുകൾ അടിയന്തരമായി തുറക്കണമെന്നാണ് ഈ ഏജൻസികൾക്കുള്ള കേന്ദ്രനിർദേശം. ഔട്ട്‌ലെറ്റുകൾ തുറക്കുന്നതുവരെ പദ്ധതിക്കായി കാത്തിരിക്കേണ്ടതില്ല. മൊബൈൽ ഔട്ട്‌ലെറ്റുകൾ (വാഹനങ്ങൾ) എല്ലാ ജില്ലകളിലും ഭാരത് റൈസ് 5 കിലോ, 10 കിലോ പായ്ക്കറ്റുകളിൽ എത്തിക്കും. ഇതിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്നലെ തൃശൂരിൽ നടന്നു. വൈകാതെ ഓൺലൈൻ വ്യാപാര സൗകര്യവും ഉണ്ടാകും.

തമിഴ് നാട്ടിൽ വ്യാപകമായി ഉപയോഗിക്കുന്ന പൊന്നി അരി ഇപ്പോൾ ഭാരത് റൈസ് പദ്ധതിയിലൂടെ വിവിധ സംസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. കേരളീയരും പൊന്നി അരിയാണ് ഉപയോഗിക്കുന്നതെങ്കിലും മട്ട അരിക്കാണ് ആവശ്യക്കാർ കൂടുതൽ. റേഷൻ സമ്പ്രദായത്തിലെന്ന പോലെ സാമ്പത്തിക തരം തിരിവു കൂടാതെ എല്ലാവർക്കും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കുക എന്നതു മാത്രമല്ല പ്രധാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള അരി വിതരണം ചെയ്യാൻ കഴിയുക എന്നതും അതു പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എങ്കിലേ അത് പൂർണമായും ജനങ്ങളിൽ എത്തുകയും അവർക്ക് പ്രയോജനപ്പെടുകയുമുള്ളൂ. പദ്ധതി നടപ്പാക്കാൻ ചുമതലപ്പെട്ട ഏജൻസികൾ ഇക്കാര്യം കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം ലഭിക്കുന്നത്. പദ്ധതിയുടെ സ്വീകാര്യതയാണ് ലക്ഷ്യമെന്നതിനാൽ ഈ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് കരുതേണ്ടതുണ്ട്.

“ഇപ്പോൾ സർക്കാരിൻ്റെ പ്രഥമ പരിഗണന അരി വില കുറയുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്,” കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പത്രസമ്മേളനത്തിൽ പറഞ്ഞു, അരി ഒഴികെയുള്ള എല്ലാ അവശ്യ ഭക്ഷ്യ വസ്തുക്കളുടെയും വില നിയന്ത്രണത്തിലാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ അരിയുടെ വില ചില്ലറവിൽപ്പനയിൽ 14.5 ശതമാനവും മൊത്തവിപണിയിൽ 15.5 ശതമാനവും വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയന്ത്രണത്തിൻ്റെ ഭാഗമായി അരി / നെല്ല് സ്റ്റോക്ക് വെളിപ്പെടുത്താൻ വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ട്. വിപണിയിലെ അഭ്യൂഹങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട് അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കാൻ സർക്കാരിന് പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. വില കുറയുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...