സ്ത്രീകളെ ബിസിനസ് പ്രാപ്തരാക്കണം; മുഖ്യമന്ത്രി

സിനിമയിൽ നിർമ്മാണം പോലുള്ള ബിസിനസ്‌ മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി.

നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ്സ് – മുഖാമുഖം സംവാദ പരിപാടിയിലെ ആദ്യ ചോദ്യത്തിലാണ് നടി ഇക്കാര്യം മുഖ്യമന്ത്രിയോട് സൂചിപ്പിച്ചത്.

സിനിമയുടെ സാങ്കേതികം, നിർമ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികൾ രൂപീകരിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

ഇത് യുവതികൾക്ക് നൂതനമായ അവസരങ്ങൾ കൊണ്ട് വരുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

 സിനിമയുടെ നിർമ്മാണം, സാങ്കേതികം പോലുള്ള മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളെ ഈ മേഖലയിൽ പ്രാപ്തരാക്കുന്നതിന് പഠന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം വൈക്കം വിജലക്ഷ്മിക്കൊപ്പം: മുഖ്യമന്ത്രി

കേരളം വൈക്കം വിജലക്ഷ്മിയെ ചേർത്തു നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവ കേരള സ്ത്രീസദസ്സിൽ വിജയലക്ഷ്മി ഉന്നയിച്ച വിഷയത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കാഴ്ച പരിമിതി നേരിടുന്ന തനിക്കും തന്നെപോലുള്ള മറ്റുള്ളവരുടെയും എക്കാലത്തെയും വലിയ സ്വപനമാണ് സ്വന്തം കണ്ണിലൂടെ ലോകത്തെ കാണുക എന്നുള്ളത്.

കേൾവി നഷ്ടമായവർക്ക് അത് തിരികെ ലഭിക്കുന്നതിനുള്ള പദ്ധതികൾക്ക് സമാനമായി തങ്ങൾക്ക് ഉപകരിക്കുന്ന ഒരു പദ്ധതിക്ക് സാധ്യതയുണ്ടോ എന്നായിരുന്നു നവകേരള സ്ത്രീ സദസ്സിൽ ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഉന്നയിച്ച ചോദ്യം.

കാഴ്ച തിരികെ നൽകാൻ കഴിയുമോ എന്ന് ഇപ്പോൾ ഉറപ്പ് പറയുന്നില്ല. എന്നാൽ വിജയലക്ഷ്മിയുടെ ആവശ്യത്തിനൊപ്പം കേരളമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടെ  മുഖാമുഖം പരിപാടി

നവകേരള സ്ത്രീ സദസ് (Nava Kerala Women’s Forum)

സ്ത്രീപക്ഷ നവ കേരളത്തിന് പുതുചരിത്രമെഴുതി മുഖ്യമന്ത്രിയുടെ  മുഖാമുഖം പരിപാടി.

നവ കേരള സദസ്സിന് തുടർച്ചയായി നെടുമ്പാശ്ശേരിയിൽ സംഘടിപ്പിച്ച വനിതകളുമായുള്ള മുഖാമുഖം പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 3000ത്തിലധികം സ്ത്രീകളുടെ സംഗമ വേദിയായി നവ കേരള സ്ത്രീ സദസ്സ്.

സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിച്ച മുഖാമുഖം -നവകേരള സ്ത്രീ സദസ്സിലേക്ക് രാവിലെ 7 മുതൽ തന്നെ  സ്ത്രീകളുടെ ഒഴുക്കായിരുന്നു.

 കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജില്ലകളിൽ നിന്നുള്ള വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീ സാന്നിധ്യത്താൽ സമ്പന്നമായിരുന്നു സിയാൽ കൺവെൻഷൻ സെൻ്റർ.

വിവിധ ഭാഗങ്ങളിൽ നിന്ന് അതിരാവിലെ മുതൽ സ്ത്രീകൾ വന്നുതുടങ്ങി. സ്ത്രീ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയവരുടെ പ്രഭാതത്തെ കൂടുതൽ ആവേശത്തിലാഴ്ത്തി ഗായിക പുഷ്പവതിയും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യ.

സംഗീത സാന്ദ്രമായ പകലിനൊപ്പം  എട്ട് മുതൽ രജിസ്ട്രേഷൻ നടപടികളും ആരംഭിച്ചു. ജില്ലകളിൽ നിന്നും എത്തുന്നവർക്ക് സുഗമമായി രജിസ്ട്രേഷൻ നടത്താൻ 14 കൗണ്ടറുകളും ഒരുക്കിയിരുന്നു.

ഇവർക്കായി കുടുംബശ്രീ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കി.

നിറഞ്ഞുനിന്ന സദസ്സിലേക്ക് സ്ത്രീകളുമായി സംവദിക്കാൻ ഒമ്പതരയോടെ മുഖ്യമന്ത്രി കടന്നുവന്നു.

സമസ്ത മേഖലകളിലും സ്ത്രീകൾക്ക് തല ഉയർത്തി ജീവിക്കാൻ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സദസ്സിലുള്ള വനിതകൾക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു.

അങ്ങ് തന്നെ ഇനിയും മുഖ്യമന്ത്രിയായി വരണമെന്ന് സദസിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കവെ അഭ്യർഥനകളുമുണ്ടായി.

മന്ത്രിമാരായ വീണാ ജോർജ്, ആർ ബിന്ദു, കായികതാരങ്ങങ്ങളായ  ഷൈനി വിൽസൺ, മേഴ്സിക്കുട്ടൻ, എം.ഡി വത്സമ്മ,

നടി ഐശ്വര്യ ലക്ഷ്മി, നിലമ്പൂർ ആയിഷ, വൈക്കം വിജയലക്ഷ്മി,  ശോഭന ജോർജ്, ദിവ്യ ഗോപിനാഥ്, കെ അജിത, നിഷ ജോസ് കെ മാണി, പി കെ മേദിനി, ടെസ്റ്റി തോമസ് തുടങ്ങി ജീവിത വഴിയിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച സ്ത്രീകളുടെ സാന്നിധ്യവും സദസ്സിന് കൂടുതൽ ആത്മവിശ്വാസം നൽകി.

മുഖാമുഖം പരിപാടിയുടെ ഭാഗമായി തങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്കും മുമ്പാകെ തുറന്നു സംസാരിക്കാൻ നിരവധി സ്ത്രീകളാണ് മുന്നോട്ടുവന്നത്. 56 പേർ നേരിട്ടും 527 പേർ എഴുതിയും മുഖ്യമന്ത്രിക്ക് മുന്നിൽ വിവിധ നിർദേശങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു.

ചോദിച്ച ഓരോ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടിയും നൽകി.  സ്ത്രീകളുടെ സംഗമമായ മുഖാമുഖം സദസ്സിന് ഉച്ചയ്ക്ക് ഒന്നരയോടെ സമാപനമായി.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മുഴുവൻ സമയവും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളോടെ മെഡിക്കൽ ടീമിന്റെ പ്രവർത്തനവും സദസ്സിൽ ഉണ്ടായിരുന്നു.

സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വനിതാ കമ്മീഷൻ, കുടുബശ്രീ, വനിതാ ശിശുവികസന   വകുപ്പിൻ്റേത് ഉൾപ്പെടെ വിവിധ സ്റ്റാളുകളും വേദിയിലുണ്ടായി.

സ്ത്രീപക്ഷ നവകേരളം എന്നപേരിൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ വകുപ്പ് പുറത്തിറക്കിയ ബുക്ക്ലെറ്റും എല്ലാവർക്കും ലഭ്യമാക്കി.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...