ചിലര്‍ ബി ജെ പിയില്‍ ചേരുന്നതോടെ സംശുദ്ധരാകുന്നു; മുഖ്യമന്ത്രി

ചിലര്‍ ബി ജെ പിയില്‍ ചേരുന്നതോടെ എല്ലാ ആരോപണങ്ങളും ഇല്ലാതായി സംശുദ്ധരാകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക്‌ ചാവാന്‍ ബി ജെ പി യിലേക്ക് പോകുന്നതിനു മുന്‍പ് സോണിയ ഗാന്ധിയെ വിളിച്ചു കരഞ്ഞുപറഞ്ഞത്‌ താന്‍ ബി ജെ പിയില്‍ ചേര്‍ന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സികള്‍ തന്നെ ജയിലില്‍ അടക്കും എന്ന് വെളിപ്പെടുത്തിയത് രാഹുല്‍ ഗാന്ധി തന്നെയാണ്.

ഇതാണ് നമ്മുടെ രാജ്യത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നത്.

അതിന്‍റെ ഭാഗമായി ചിലര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു. ചിലര്‍ കാശ് കൊടുത്ത് ഒഴിവാകുന്നു.

ചിലര്‍ ബി ജെ പിയില്‍ ചേരുന്നതോടെ എല്ലാ ആരോപണങ്ങളും ഇല്ലാതായി സംശുദ്ധരാകുന്നു.

ഇത്തരത്തില്‍ സംശുദ്ധരാകുന്നു ഒരുപാടാളുകലെ രാജ്യത്ത് കാണാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം , രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള പ്രധാനികള്‍, രാഹുല്‍ ബ്രിഗേഡ് എന്ന് അറിയപ്പെട്ടിരുന്നു.

അതില്‍ അംഗമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ഭൂമി ഇടപാടില്‍ ക്രിത്രിമ രേഖയുണ്ടാക്കി എന്ന ചാര്‍ജില്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് എടുക്കുന്ന നിലയുണ്ടായി.

ആ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് മധ്യ പ്രദേശില്‍ ഉണ്ടായിരുന്നത്.

അങ്ങനെ ജ്യോതിരാദിത്യ സിന്ധ്യയേയും കൂട്ടരെയും ബി ജെ പിയിലേക്ക് അടര്‍ത്തിയെടുത്തു.

ആ കേസുവന്നപ്പോള്‍ അദ്ദേഹം ബി ജെ പിയില്‍ ചേരാന്‍ നിശ്ചയിച്ചു. ബി ജെ പിയില്‍ ചേര്‍ന്നതോടെ സിന്ധ്യ പുണ്യവാളനായി, കേസ് ആവിയായിപ്പോയി.

എത്രയോ പ്രധാനപ്പെട്ട അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട നേതാക്കളെ തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ പുണ്യവാളന്‍മാരാക്കുന്ന നില ബി ജെ പി സ്വീകരിച്ചിരിക്കുന്നതായി കാണാന്‍ കഴിയും.

അഴിമതിയോടുള്ള വിപ്രതിപത്തിയല്ല, അഴിമതി രാജ്യത്തുനിന്ന് ഇല്ലാതാക്കണമെന്നല്ല, എല്ലാ അഴിമതിക്കാരും തങ്ങളുടെകൂടെ പോരട്ടെ എന്നാണ്‌.

അഴിമതി ഇല്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും പ്രവര്‍ത്തകരെയും അഴിമതിക്കാരായി ചിത്രീകരിച്ച് അവരെ പ്രയാസപ്പെടുത്താന്‍ കഴിയുമോ എന്ന് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ബി ജെ പി നോക്കുകയാണ്.

രാജ്യമാകെ ചര്‍ച്ച ചെയ്ത ഒന്നാണ് പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി ഫണ്ട് അഴിമതി കേസ്.

അതില്‍ ഏറ്റവും അധികം ആരോപണം ഉയര്‍ന്നത് സുവേന്ദു അധികാരി ക്കെതിരേയായിരുന്നു. അന്വേഷണം ത്വരിത ഗതിയില്‍ നടക്കാന്‍ തുടങ്ങി.

അപ്പോള്‍ അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നു. അതോടെ അദ്ദേഹത്തിനെതിരായ അന്വേഷണം അവസാനിച്ചു.

ശാരദാ ചിട്ടി ഫണ്ട് കേസില്‍ അഴിമതി തെളിയിക്കുന്ന, പണം സ്വീകരിക്കുന്ന വീഡിയോ അടക്കം സി ബി ഐയുടെ കൈയ്യിലുണ്ടായിരുന്നു.

അതിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന മുകുള്‍ റോയിക്കെതിരെ അന്വേഷണമുണ്ടായത്. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതോടെ അത് ഇല്ലാതായി.

ആസാമില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ ജല കുംഭകോണവുമായി ബന്ധപ്പെട്ട്‌ അഴിമതിയാരോപണം വന്നു.

അദ്ദേഹം നടത്തിയ അഴിമതിക്കെതിരെ ഒരു പുസ്തകം തന്നെ രചിക്കപ്പെടുകയുണ്ടായി.

പക്ഷെ ബി ജെ പിയില്‍ ചേര്‍ന്നതോടെ ഒരു അഴിമതി ആരോപണവും ഇല്ലാതായി.

അദ്ദേഹം ആണ് പിന്നീട് ആസ്സാമില്‍ ബി ജെ പി മുഖ്യമന്ത്രിയായത്.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്ന നാരായൺ റാണെ.

അദ്ദേഹത്തിന് എതിരെ ഇപ്പോൾ പലയിടങ്ങളിലും ഉപയോഗിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസ്. ഒരുഭാഗത്ത് ഇ ഡി വേറൊരു ഭാഗത്ത് സിബിഐ.


ആ അന്വേഷണം അങ്ങനെ വന്നപ്പോൾ അദ്ദേഹം ബിജെപിയിൽ ചേർന്നു. അന്വേഷണം നിലച്ചു.

അരുണാചൽപ്രദേശിൽ കോൺഗ്രസിന്റെ നേതാവും മുഖ്യമന്ത്രിയും ആയിരുന്നു പേമ ഖണ്ഡു അദ്ദേഹം എംഎൽഎമാരെയും കൂട്ടി നേരെ ബിജെപിയിലേക്ക് ചേർന്നു.

ചില ആരോപണങ്ങളും കേസും അദ്ദേഹത്തിന് നേരെ ആ ഘട്ടത്തിൽ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു.

നേരത്തെ പറഞ്ഞ അശോക് ചാവാൻ. അദ്ദേഹം കോൺഗ്രസിലെ മുതിർന്ന നേതാവാണ്.

അദ്ദേഹമാണ് സോണിയ ഗാന്ധിയോട് പറഞ്ഞിട്ട് ബിജെപിയിലേക്ക് പോയി എന്ന് രാഹുൽ ഗാന്ധി തന്നെ പരസ്യമായി പറഞ്ഞത്.

എന്‍ സി പിയിലെ മഹാരാഷ്ട്രയിലെ പ്രമുഖനായ നേതാവായിരുന്നു അജിത്‌ പവാര്‍.

അദ്ദേഹത്തിന്‍റെ പേരില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കോപെരടിവേ ബാങ്കിന്‍റെ പ്രശ്നവുമായി ബന്ധപ്പെട്ട്‌ ഒരു വായ്പയുമായി ബന്ധപ്പെട്ട ക്രമക്കേടിന്‍റെ ഭാഗമായി, സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം ആരംഭിച്ചു.

ഈ ഡി കള്ളപ്പണം വെളുപ്പിക്കല്‍ എന്ന് പറഞ്ഞുകൊണ്ടുള്ള അന്വേഷണവും ആരംഭിച്ചു.

അപ്പോള്‍ 2023 ജൂണ്‍ 27ന് നരേന്ദ്ര മോഡി ഭോപാലില്‍ വെച്ചു അജിത്‌ പവാറിനെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ പ്രസംഗിച്ചു, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ജൂലൈ രണ്ടാം തീയതി എന്‍ സി പിയെ പിളര്‍ത്തി അജിത്‌ പവാര്‍ ബി ജെ പിയോടൊപ്പം ചേര്‍ന്ന്.

അദ്ദേഹത്തിന്‍റെ കൂടെപോയ അസിം മുശ്രഫും ചഗല്‍ ഭുജ്ബലും
ഈ ഡി അന്വേഷണം നേരിടുകയായിരുന്നു, പക്ഷെ ആ അന്വേഷണം അവസാനിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നു എന്‍ സി പി നേതാവായിരുണ്ണ്‍ പ്രഫുല്‍ പട്ടേല്‍. അദ്ദേഹത്തിനെതിരെ വിമാനം വാങ്ങിയതുമായി ബന്ധപ്പെട്ടു സി ബി ഐ കേസ് വന്നു. അദ്ദേഹം അപ്പോള്‍ ബി ജെ പിയില്‍ ചേര്‍ന്നു. അതോടെ അന്വേഷണം നിലച്ചു.

ഇതാണ് ബി ജെ പി പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കെതിരെ സ്വീകരിക്കുന്ന നില.

കോണ്‍ഗ്രസ്സിന്റെ ഒട്ടേറെ നേതാക്കള്‍ക്കെതിരെ ഇതുപോലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്, കോണ്‍ ഗ്രസ്സ് അതിനെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്.

അതരത്തിലോന്നായിരുന്നു പ്രിയങ്ക ഗാധിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ട കേസ്.

ഇപ്പോള്‍ ആ കേസ് അവസാനിച്ചു, എങ്ങനെയാണ് അത് അവസാനിക്കാത് എന്ന് നോക്കാം.

ആ കേസില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണ്ടത് ഡി എല്‍ എഫ്ഫ് എന്ന് പറയുന്ന റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ ഒരു ഭീമന്‍ കമ്പനിയേയാണ്.

അവര്‍ക്കെതിരെ കേസ് ഇതിന്റെ ഭാഗമായി ഉണ്ടായി.

റിയല്‍ എസ്റ്റേറ്റ്‌ ഇടപാടില്‍ അഴിമതിയും വഞ്ചനയും കാണിച്ചു എന്നതായിരുന്നു കേസിലെ പ്രധാന ആരോപണം

ആ ഘട്ടത്തില്‍ അന്വേഷണ ഏജന്‍സി തന്നെ കോടതിയില്‍ പറഞ്ഞു നിയമ വിരുദ്ധമായ ഒന്നുമില്ല എന്ന്. കേസെടുത്ത ശേഷം 2019 മുതല്‍ 2022 വരെയുല്‍ കാലയളവില്‍ ഇളക്ട്രല്‍ ബോണ്ട് ഇനത്തില്‍ ബി ജെ പിക്ക് ഈ കമ്പനി നല്‍കിയതി 170 രൂപയാണ്.

ഒരു കമ്പനിക്കെതിരെ ആരോപണം, കേസ് ഗൌരവമായി നടക്കുന്നു, അപ്പോള്‍ തന്നെ വേറൊരു ഭാഗത്തുകൂടി പണം ഊറ്റിഎടുക്കുകയാണ്.

അതിന് ശേഷം പറയുന്നു നിയമവിരുധമായിഔഉമ് ഇല്ലായെന്ന്.

ഡി എല്‍ എഫ്ഫ് അതിന്‍റെ ഭാഗമായി ഒഴിവാക്കപ്പെടുന്ന്, അതോടൊപ്പം പ്രിയങ്കയുടെ ഭര്‍ത്താവും ഒഴിവാക്കപ്പെടുന്നു.

ഇതാണ് ബി ജെ പി സ്വീകരിക്കുന്ന നില, അതിന്‍റെ ഗുണഫലം കോണ്‍ഗ്രസ്സിന് ലഭിക്കുന്നു.

ഇത്തരം അന്വേഷണം കോണ്‍ഗ്രസ്സിതര പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരെ നടക്കുമ്പോള്‍ കോണ്‍ ഗ്രസ്സ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം

ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുത്തത് കോണ്‍ ഗ്രസ്സ് ആണ്.

ജനാധിപത്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനത്തിന്റെ ഭാഗമായാണ് രണ്ടു മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിൽ കഴിയേണ്ടി വരുന്നത്.

ശേഷം അരവിന്ദ് കെജ്രിവാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹം അതിൽ കൃത്യമായ ഒരു സ്റ്റേറ്റ്മെൻറ് നൽകുകയുണ്ടായി.

അത് രാജ്യത്തെ നിയമ വ്യവസ്ഥ ഏത് രീതിയിൽ അട്ടിമറിക്കപ്പെടുന്നു എന്നതിൻ്റെ തെളിവായി കാണാം.

തനിക്കെതിരെ ഒരു തെളിവും അന്വേഷണ ഏജൻസിയുടെ കയ്യിൽ ഇല്ലെന്നും അവർ ആകെ ആശ്രയിച്ചത് ഒരു മപ്പ് സാക്ഷിയുടെ മൊഴിയെ ആണെന്നും അദ്ദേഹം ആ സ്റ്റേറ്റ്മെന്റിൽ പറഞ്ഞു.

മാപ്പു സാക്ഷി ഈ കേസിൽ പെട്ട ഒരു വ്യവസായി ആയിരുന്നു.

വ്യവസായിയെ മാപ്പുസാക്ഷിയാക്കുന്നത് സ്വാഭാവികമായും അന്വേഷണം ഏജൻസിയുടെ ഇടപെടലിലൂടെ ആണെന്ന് വ്യക്തമാണ്.

ഈ കേസിൽ പെട്ട ശരത്ചന്ദ്രൻ റെഡി എന്ന വ്യവസായി കേസിൽ നിന്ന് ഒഴിവാക്കുന്നതെങ്ങനെയെന്ന് സ്വാഭാവികമായും ആലോചിക്കുമല്ലോ.

അതിന് ബിജെപിയെ ആശ്രയിക്കുക, ഇലക്ട്രൽ ബോണ്ട് നൽകുക, അദ്ദേഹത്തിൻറെ കുടുംബം തന്നെ ഒരു വ്യവസായ കുടുംബമാണ് ഒരു വ്യവസായ കുടുംബമാണ്.

അപ്പോൾ നാല് കമ്പനികൾ ചേർന്ന് 55 കോടി രൂപ ബിജെപിക്ക് ഇലക്ട്രൽ ബോണ്ടായി കൊടുക്കുന്നു.

ഒരു ഭാഗത്ത് 55 കോടി വാങ്ങി വെക്കുന്നു മറ്റൊരു ഭാഗത്ത് നിങ്ങളെ കേസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാം എന്ന് പറഞ്ഞ് തങ്ങൾ നൽകുന്ന സ്റ്റേറ്റ്മെൻറ് കോടതിയിൽ പറയണം എന്ന് ആവശ്യപ്പെടുന്നു.

അങ്ങനെ ഇഡി കൊടുത്ത സ്റ്റേറ്റ്മെൻറ് പറഞ്ഞുകൊള്ളാം അതിൻ്റെ ഭാഗമായി മാപ്പുസാക്ഷി എന്ന പട്ടികയിൽ പെടാം എന്ന് സമ്മതിക്കുന്നു.

കാരണം അദ്ദേഹത്തിന് ജയിലിൽ നിന്ന് ഇറങ്ങുന്നതാണ് പ്രധാനം മൊഴിയുടെ ഭാഗമായി ഡൽഹി മുഖ്യമന്ത്രിക്ക് എന്ത് സംഭവിക്കുന്നു എന്നതൊന്നും അദ്ദേഹത്തിൻ്റെ പ്രശ്നമല്ല.

അതാണ് ഇതിൽ കണ്ടത് ഒരു ഭാഗത്ത് 55 കോടി, മറുഭാഗത്ത് അരവിന്ദ് കേജ്രിവാളിനെതിരായ മൊഴി.

ഇതാണ് നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഇന്നത്തെ രീതി.

നമ്മുടെ രാജ്യത്ത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെയും പ്രവർത്തകരെയും ആണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ വ്യാപകമായി വലവീശിപ്പിക്കുന്നത്.

അത് ഏതെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിൽ അല്ല.

രാഷ്ട്രീയ രംഗത്ത് കേരളത്തിൽ കാണുന്നത് പോലെയല്ല രാജ്യത്ത് പലയിടത്തും ഉള്ളത്. അത്തരം ആളുകൾ കുറച്ച് സമ്പത്ത് അധികമുള്ളവരാണ്.

സമ്പന്നരായവരെ നല്ലതോതിൽ ജയില് കാട്ടി അറസ്റ്റ് കാണിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണ്.

നമ്മുടെ രാജ്യത്തെ അന്വേഷണ ഏജൻസി എന്ന് പറയുമ്പോൾ അന്വേഷണ ഏജൻസികൾ പാലിക്കേണ്ട സ്വാഭാവികമായ നിയമങ്ങളുണ്ട് നിയമങ്ങളുണ്ട്.

എന്നാൽ ബിജെപി നേതൃത്വം കൊടുക്കുന്ന ഗവൺമെന്റിനു കീഴിലെ അന്വേഷണം ഏജൻസികൾ ആകുമ്പോൾ തങ്ങൾക്ക് ഇതൊന്നും ബാധകമല്ല എന്നതാണ് അവർ സ്വീകരിക്കുന്ന നിലപാട്.

ആളുകളെ വിളിച്ചിട്ട് മണിക്കൂറുകളോളം അവിടെ ഇരുത്തുകയാണ്. ചോദിക്കാൻ ഒന്നുമില്ല. രാത്രി വൈകുന്നേരം വരെ അവിടെ ഇരുത്തുകയാണ്.

നമ്മുടെ ജനാധിപത്യ രാഷ്ട്രമാണല്ലോ നിയമം നിലനിൽക്കുന്ന രാഷ്ട്രം ആണല്ലോ നിയമത്തിന് നിയമവിധേയമായല്ലേ ഇവിടെ കാര്യങ്ങൾ നടക്കേണ്ടത്.

മത നിരപേക്ഷത തകര്‍ക്കുന്ന ആർ എസ്സ് എസ്സ് അജണ്ട ബി ജെ പി സര്‍ക്കാര്‍ നടപ്പക്കിയപ്പോള്‍ കോണ്‍ഗ്രസ്സിന്‍റെ ശബ്‍ദം ഉയർന്നോ?

രാഹുല്‍ ഗാന്ധി രാജ്യത്ത് എല്ലായിടത്തും യാത്രചെയ്തില്ലേ – അതില്‍ ലോക കാര്യങ്ങള്‍ എല്ലാം സംസാരിച്ചു. പക്ഷെ .സി എ എ ക്കുറിച്ച് പറയുന്നത് ഒഴിവാക്കി.

സി എ എ ചട്ടങ്ങളെ ക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത് രാത്രി ആലോചിച്ചു പറയാം എന്നാണ്.

നാമനിര്‍ദ്ദേശ പത്രിക കൊടുക്കാൻ വന്നപ്പോലും സി എ എ ക്കുറിച്ചു പറഞ്ഞില്ല.

കമ്മ്യൂണിസ്റ് പാർട്ടികൾ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റൊയില്‍ സി എ എ റദ്ദുചെയ്യും എന്ന് പറഞ്ഞു.

എന്തുകൊണ്ട് കോണ്‍ഗ്രസ്സ് മാനിഫെസ്റ്റൊയില്‍സി എ എയെക്കുറിച്ചു പറയാതിരുന്നത്? ? അതൊരു പ്രഹസനമല്ലേ?

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...