പോലീസിൻ്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കേരളത്തിൽ ഗുണ്ടകളുടെ എണ്ണം കൂടിയതായി റിപ്പോർട്ട്.
ഗുണ്ടാ അതിക്രമങ്ങൾ മുമ്പത്തേക്കാളും വർദ്ധിച്ചുവെന്ന് പോലീസ് പറഞ്ഞു.
ഇതിനു മുമ്പ് 2022 അവസാനത്തിലായിരുന്നു കണക്കെടുത്തത്.
അന്ന് പോലീസിൻ്റെ ഗുണ്ടാ ലിസ്റ്റിൽ 2272 പേരുണ്ടായിരുന്നു.
ഇപ്പോൾ 500-ലധികം ഗുണ്ടകൾ വർദ്ധിച്ചിരിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്.
ഗുണ്ടകളുടെ എണ്ണം കൂടിയപ്പോൾ അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണവും കൂടി.
ഒരു മാസം ശരാശരി 26 കൊലപാതകങ്ങളായിരുന്നു മുൻ കണക്കുകളിലെങ്കിൽ ഇപ്പോഴത് 33 ആണ്.
2022 നും 2024 നും ഇടയ്ക്ക് 438 കൊലപാതകങ്ങളും 1358 വധശ്രമ കേസുകളും റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പോലീസിൻ്റെ ഉത്തരവാദിത്വമില്ലായ്മയിലേക്ക് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നു.