ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ‘റെമാൽ’ ചുഴലിക്കാറ്റായി മാറി.
ഞായറാഴ്ച പശ്ചിമ ബംഗാളിൽ കരയിലെത്താൻ സാധ്യതയുണ്ട്.
ഈ പ്രീ മൺസൂൺ സീസണിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റാണിത്.
അടുത്ത ആറ് മണിക്കൂറിനുള്ളിൽ തീവ്രമായ ചുഴലിക്കാറ്റായി മാറുകയും അർദ്ധരാത്രിയോടെ ബംഗ്ലാദേശിനും സമീപ ബംഗാൾ തീരത്തിനും ഇടയിലൂടെ കടന്നുപോകുകയും ചെയ്യും.
റെമാൽ ചുഴലിക്കാറ്റ് ഞായറാഴ്ച അർദ്ധരാത്രി പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാറയ്ക്കും ഇടയിൽ ആഞ്ഞടിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
പശ്ചിമ ബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗാനാസിലെ തീരദേശ ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച രാവിലെ വരെ വടക്കൻ ബംഗാൾ ഉൾക്കടലിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.