ഇക്കഴിഞ്ഞയാഴ്ച മുംബൈയിലെ മറൈൻഡ്രൈവിൽ എത്തിയ സ്ത്രീ കാൽ വഴുതി വെള്ളത്തിൽ വീണു. സംഭവം കണ്ട കുറച്ചാളുകൾ ഉച്ചത്തിൽ ബഹളം വെച്ചു. രക്ഷിക്കാനായി നിലവിളിച്ചു. ഉടനെ എത്തി ഒരു മെയിൽ കോൺസ്റ്റബിളും ഒരു ഫീമെയിൽ കോൺസ്റ്റബിളും. ഒന്നും ചിന്തിക്കാതെ രണ്ടു പേരും കടലിലേക്ക് എടുത്തു ചാടി. സ്ത്രീയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു. സ്ത്രീ സുഖം പ്രാപിച്ചു വരുന്നു.
20 അടിയോളം ആഴമുള്ള കടൽവെള്ളത്തിലേക്കാണ് മാട്ടുങ്ക സ്വദേശിയായ സ്ത്രീ വീണത്. രക്ഷാപ്രവർത്തനങ്ങൾ 20 മിനിറ്റിൽ നടന്നതുകൊണ്ട് അവരുടെ ജീവൻ രക്ഷപ്പെട്ടു.
കിരൺ താക്കറെ, അനോൽ ദഹിഫലെ എന്നിവരാണ് പോലീസ് കോൺസ്റ്റബിൾമാർ. സ്വന്തം ജീവനെ കുറിച്ചു പോലും ചിന്തിക്കാതെയാണ് ഇവർ രക്ഷിക്കാനായി എടുത്തു ചാടിയത്.
എല്ലായ്പോഴും മുംബൈ മറൈൻ ഡ്രൈവിൽ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു പോലീസ് വാൻ നിലയുറപ്പിച്ചിട്ടുണ്ടാകും. ഫീമെയിൽ കോൺസ്റ്റബിളാണ് വെള്ളത്തിൽ വീണ സ്ത്രീയെ മുകളിലേക്ക് ഉയർത്തി കൊണ്ടുവന്നത്. റിങ്ങുകളും ടയറും സേഫ്റ്റി റോപ്പുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു.