ബ്രിട്ടീഷ് കൊളംബിയയിലെ ഗാബ്രിയോള ദ്വീപിലെ ഒരു കോഴി ഗിന്നസ് ബുക്കിൽ കയറി. നമ്പറുകളും നിറവും അക്ഷരവും തിരിച്ചറിയാം എന്ന കഴിവിനാണ് ബഹുമതി. മുട്ടയിടുന്ന അഞ്ച് കോഴികളെയാണ് എമില കാരിംഗ് ടൺ എന്ന വീട്ടമ്മ വാങ്ങിയത്. ഒപ്പം നമ്പറും അക്ഷരവും പഠിപ്പിക്കാനും തുടങ്ങി. കുറേയേറെ നമ്പർപ്ലേറ്റുകൾ ഇട്ടു കൊടുത്തിട്ട് നമ്പർ കൊത്തിയെടുക്കാൻ കാരിംഗ് ടൺ പറയും.
തൻ്റെ എല്ലാ കോഴികളും ഗിന്നസ് ബുക്കിൽ കയറണമെന്നായിരുന്നു അവർ ആഗ്രഹിച്ചത്. ലാസ എന്ന കോഴിക്ക് മാത്രമാണ് കൃത്യമായി ആറ് അക്ഷരങ്ങളും നമ്പറുകളും നിറങ്ങളും ഒരു മിനിറ്റിനുള്ളിൽ തിരിച്ചറിയാൻ കഴിയുന്നത്.
most identification by a ticket in one minute എന്നാണ് ഗിന്നസ് ബുക്ക് കാറ്റഗറിക്ക് കൊടുത്ത പേര്. ലാസയുടെ ബുദ്ധിവൈഭവത്തിന് കിട്ടിയ സമ്മാനത്തിൽ കാരിംഗ് ടൺ വളരെ സന്തോഷവതിയാണ്.