ഇക്കാലത്ത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തും ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. അതുവഴി മറ്റുള്ളവർക്കും അറിയാൻ കഴിയും.
എന്നാൽ വാട്ട്സ്ആപ്പോ ഫോണോ ഇല്ലാതിരുന്ന ഒരു കാലത്ത് ആളുകൾ അവരുടെ സന്തോഷവും ദുഃഖങ്ങളും എവിടെയാണ് പങ്കിട്ടിരുന്നതെന്ന് ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും. വർത്തമാന പത്രത്തിലൂടെയായിരുന്നു എന്തു തരം വാർത്തകളും പ്രചരിച്ചിരുന്നത്.
ഒരു പഴയ പത്രത്തിൽ അച്ചടിച്ച ഒരു പരസ്യം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത് വായിച്ചാൽ കഴിഞ്ഞ കാലത്തെക്കുറിച്ച് അറിയാം. ചിലർ ഒരുപക്ഷേ ചിരിക്കും.
1979-ലെ ഒരു പത്രത്തിൻ്റെ ഫോട്ടോ @indiaculturalhub എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഏത് പത്രമാണെന്ന് അറിയില്ല. ഇംഗ്ലീഷ് പത്രത്തിൽ വളരെ രസകരമായ ഒരു പരസ്യം നൽകിയിട്ടുണ്ട്.
ഒരാൾ വിദേശയാത്രയ്ക്ക് പോവുകയാണ്. അത് അറിയിക്കാനും അദ്ദേഹത്തെ അഭിനന്ദിക്കാനുമാണ് പത്രത്തിൽ അത് അച്ചടിച്ചു വന്നത്.
വൈറലായ വീഡിയോയിൽ കാണിച്ചിരിക്കുന്ന പത്രത്തിൽ മുകളിൽ ഇടതുവശത്ത് വർഷം 1979 എന്നും തീയതി 28 എന്നും എഴുതിയിട്ടുണ്ട്. മാസം ദൃശ്യമല്ല. പ്രഹ്ലാദ് ഷെട്ടി എന്ന വ്യക്തിയെ അഭിനന്ദിക്കാൻ അച്ചടിച്ച പരസ്യമാണ് വീഡിയോയിലുള്ളത്.
ബാംഗ്ലൂരിലെ കോഹിനൂർ റോളിംഗ് ഷട്ടേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടറായിരുന്നു ഇദ്ദേഹം. കമ്പനിയെ പ്രതിനിധീകരിച്ച് അദ്ദേഹം ബ്രിട്ടൻ, പശ്ചിമ ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ഒരു യാത്ര പോകുകയായിരുന്നു. ഈ അവസരത്തിൽ വിവിധ കമ്പനികൾ അദ്ദേഹത്തെ
പത്രത്തിലൂടെ അഭിനന്ദിക്കുന്നതാണ്.