ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള നിർണായക തിരച്ചിലിന് തടസമായി ഗംഗാവാലി പുഴയിലെ ശക്തമായ അടിയൊഴുക്ക്.
നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല.
ട്രക്കിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിച്ച് ഡിങ്കി ബോട്ടുകള്‍ നിര്‍ത്താനും ദൗത്യസംഘത്തിന് കഴിഞ്ഞില്ല.
ലോറിയില്‍ ഘടിപ്പിക്കാനുള്ള സ്റ്റീല്‍ ഹുക്കുകള്‍ പുഴയുടെ അടിത്തൊട്ടിലെത്തിക്കാന് പോലും സാധിക്കുന്നില്ല.
ഇതോടെ നിലവില്‍ പുഴയില്‍ ഇറങ്ങാനാവാത്ത സാഹചര്യമെന്ന് നാവികസേന ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
ട്രക്കിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ അത്യാധുനിക ഐബോഡ് ഡ്രോണ്‍ സംവിധാനത്തെ ആശ്രയിക്കാനാണ് തീരുമാനം.
തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോയെന്ന് ആദ്യം സ്ഥിരീകരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
അതിനു ശേഷമാണ് ലോറി പൊക്കിയെടുക്കുക.