ബംഗളുരുവിൽ 1962 വെറ്ററിനറി ആംബുലൻസ് സർവീസ് ഹെൽപ്പ് ലൈൻ ആഗസ്റ്റ് 5 ന് ഒന്നാം വാർഷികം ആഘോഷിച്ചു. 2023 ഓഗസ്റ്റ് 5-ന് ആരംഭിച്ച ഈ ഹെൽപ്പ് ലൈൻ കർണാടക സംസ്ഥാനത്തുടനീളമുള്ള 275 മൊബൈൽ വെറ്റിനറി യൂണിറ്റുകളുടെ പിന്തുണയോടെ ബെംഗളൂരുവിലെ ഒരു കേന്ദ്രീകൃത കോൾ സെൻ്റർ വഴിയാണ് പ്രവർത്തിക്കുന്നത്.
മുംബൈ ആസ്ഥാനമായുള്ള എഡുസ്പാർക്ക് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡുമായുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) നടപ്പിലാക്കിയ കേന്ദ്ര, കർണാടക സർക്കാരുകൾ തമ്മിലുള്ള സഹകരണമാണ് ഈ സംരംഭം.
ഈ ആംബുലൻസ് സേവനം മൃഗ ഉടമകൾക്കും കർഷകർക്കും സൗജന്യമാണ്. കൂടാതെ ഉയർന്ന നിലവാരമുള്ള വെറ്റിനറി പരിചരണവും അവരുടെ വീട്ടുവാതിൽക്കൽ നൽകുന്നു. 1962 എന്ന നമ്പരിലാണ് കോൾ സെൻ്ററിലേക്ക് വിളിക്കേണ്ടത്. രോഗനിർണയവും ചികിത്സയും ശസ്ത്രക്രിയാ നടപടിക്രമങ്ങളും വിളിക്കുന്നവർക്ക് ലഭിക്കും. ആദ്യ വർഷത്തിൽ പ്രതിദിനം 900-ലധികം കേസുകൾ കൈകാര്യം ചെയ്തു. മൊത്തം 2.76 ലക്ഷം മൃഗങ്ങളെ ചികിത്സിച്ചു. ഇതിൽ 1.78 ലക്ഷത്തിലധികം എരുമകൾ, 48,566 ആടുകൾ, 28,293 പന്നികൾ, 17,282 ആടുകൾ, 359 നായ്ക്കൾ, 2,900-ലധികം മറ്റ് മൃഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.
മൊബൈൽ വെറ്ററിനറി സേവനങ്ങളുടെ പ്രധാന ലക്ഷ്യം അവശ്യ സന്ദർഭത്തിൽ കന്നുകാലികൾക്ക് ഗുണനിലവാരത്തിലുള്ള അടിയന്തര, ഗുരുതരമായ പരിചരണ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ്. 2016ൽ തമിഴ്‌നാട്ടിൽ ആരംഭിച്ച പദ്ധതി പിന്നീട് തെലങ്കാനയിലേക്കും ഗുജറാത്തിലേക്കും വ്യാപിപ്പിച്ചു.
1962 എന്ന നമ്പരിൽ എമർജൻസി റെസ്‌പോൺസ് സെൻ്ററിൽ ദിവസത്തിൽ ഏത് സമയത്തും കന്നുകാലി ഉടമകൾക്ക് വിളിക്കാം. കോൾ ലഭിക്കുമ്പോൾ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിളിക്കുന്നയാൾക്ക് അടുത്തുള്ള മൊബൈൽ വെറ്ററിനറി ക്ലിനിക്കിലേക്ക്/ആംബുലൻസിലേക്ക് വിവരങ്ങൾ കൈമാറുന്നു. കോൾ സെൻ്ററിലെ വെറ്ററിനറി ഡോക്ടർ അടിയന്തരാവസ്ഥ മനസ്സിലാക്കി ആംബുലൻസിൽ എത്തുന്നു. ആംബുലൻസ് കന്നുകാലി ഉടമയുടെ വാതിൽക്കൽ എത്തുന്നു. രോഗിയായ കന്നുകാലികളുടെ അവസ്ഥ വിലയിരുത്തുകയും അവിടെ വെച്ചു തന്നെ ചികിത്സ നൽകുകയും ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ കൂടുതൽ ചികിത്സക്കായി ഹോസ്പിറ്റലിലേക്ക് മാറ്റുന്നു.