ഉയർന്ന പി.എഫ് പെൻഷൻ; അഞ്ചുലക്ഷത്തോളം അപേക്ഷകൾ തള്ളും

പി.എഫും പെൻഷൻ ഫണ്ടും എക്സംപ്റ്റഡ് ട്രസ്റ്റുകൾ വഴി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ഭൂരിഭാഗത്തിനും ഉയർന്ന പെൻഷൻ നിഷേധിക്കപ്പെടുമെന്ന് റിപ്പോർട്ട്. സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻ ഷനുവേണ്ടി എക്സംപ്റ്റഡ് ട്രസ്റ്റുകളിലെ 7.21 ലക്ഷം പേർ ഓപ്ഷൻ നൽകിയെങ്കിലും അതിൽ അഞ്ചുലക്ഷത്തോളം അപേക്ഷകൾ തള്ളും.

പല ട്രസ്റ്റുകളുടെയും ചട്ടങ്ങളിൽ ഉയർന്ന ശമ്പളവിഹിതം പെൻഷൻഫണ്ടിലേക്ക് നൽകാൻ വകുപ്പില്ലെന്നുകാട്ടിയാണ് ഇ.പി.എഫ്.ഒ അപേക്ഷകൾ തള്ളുന്നത്. രാജ്യത്തെ 1500 ൽ പരം സ്ഥാപനങ്ങൾ എക്സംപ്റ്റഡ് ട്രസ്റ്റ് വഴിയാണ് പി എഫ് കൈകാര്യം ചെയ്യുന്നത്.ട്രസ്റ്റുകളുടെ സ്വന്തം ചട്ടങ്ങൾ അധികശമ്പളവിഹിതം പെൻഷൻഫണ്ടിലേക്ക് മാറ്റുന്നതിന് തടസ്സമാണെന്ന വാദമാണ് ഇ.പി.എഫ്.ഒ. ഉയർത്തുന്നത്.സുപ്രീംകോടതി വിധിക്കെതിരാണ് ഇ.പി.എഫ്.ഒ.യുടെ നടപടിയെന്ന് അപേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ജനുവരി 18-ന് ഇറക്കിയ വിശദീകരണക്കുറിപ്പാണ് എക്സംപ്റ്റഡ് ട്രസ്റ്റുകാരുടെ അപേക്ഷ തള്ളാൻ പി.എഫ്.ഓഫീസുകൾ ചൂണ്ടി ക്കാട്ടുന്നത്. ഉയർന്ന പെൻഷനുവേണ്ടി അധികവിഹിതം അടയ്ക്കാൻ അനുവദിക്കുംവിധം സുപ്രീംകോടതി വിധിക്കുശേഷം ട്രസ്റ്റ്‌ചട്ടങ്ങളിൽ ഭേദഗതിവരുത്തിയിട്ടുണ്ടെങ്കിൽ അത് പരിഗണിക്കില്ലെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നുമുണ്ട്. അധികവിഹിതം അടയ്ക്കാൻ ചട്ടങ്ങൾ എതിരുനിൽക്കുന്ന എക്സംപ്റ്റഡ് ട്രസ്റ്റുകളുള്ള സ്ഥാപനങ്ങൾക്ക് ഇ.പി.എഫ്.ഒ. നോട്ടീസുകൾ അയച്ചുതുടങ്ങി. 2016-ലെ സുപ്രീം കോടതിവിധിപ്രകാരം നേരത്തേ ഉയർന്നപെൻഷൻ ലഭിച്ചിരുന്ന സ്ഥാപനങ്ങളെയാണ് ട്രസ്റ്റ്ചട്ടം ചൂണ്ടിക്കാട്ടി ഇ.പി.എഫ്.ഒ. ഒഴിവാക്കുന്നത്.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....