വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ മഹാറാലി. വഖഫ് നിയമത്തിനെതിരെയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലി എന്നാണ് ലീഗ് അവകാശപ്പെടുന്നത്. പരിപാടിയിൽ ലക്ഷക്കണക്കിനാളുകളാണ് അണിനിരന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു റാലി.സുപ്രീം കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും അതിന്റെ സൂചനയാണ് ഇന്നലെ കോടതിയിൽ നിന്നുണ്ടായതെന്നും സാദിഖലി തങ്ങൾ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്ന നിയമനിർമാണം നടത്തുന്ന സ്ഥലമായി പാർലമെൻ്റ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം സംസ്ഥാന സർക്കാരിനെതിരെയും വിമർശനമുയർന്നു. കുറുക്കന്റെ കണ്ണുമായി രാഷ്ട്രീയ ലാഭം നോക്കിയിരിക്കുകയാണ് കേരള സർക്കാർ എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. തിരഞ്ഞെടുപ്പ് വരെ മുനമ്പത്തെ പ്രശ്നം നീട്ടിക്കൊണ്ടു പോകാനാണ് ശ്രമമെന്നും നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റു തുന്നം പാടുമെന്നും കുഞ്ഞാലിക്കുട്ടി പ്രസംഗത്തിൽ പറഞ്ഞു. ബിജെപി വഖഫിനെക്കുറിച്ച് നുണപ്രചാരണം നടത്തുന്നുവെന്ന് കർണാടക മന്ത്രി കൃഷ്ണ ഭൈര പറഞ്ഞു.വഖഫ് വിവാദത്തിൽ സാമുദായിക വികാരം ശക്തമായതിനാൽ പ്രവർത്തകർ സടകുടഞ്ഞെഴുന്നേറ്റതാണ് റാലി വൻ വിജയമാകാൻ കാരണമായത്. വഖഫ് വിഷയത്തിൽ മുസ്ലിം ലീഗിനുമേൽ വർഗീയ അജണ്ട ആരോപിച്ച് സി.പി.എമ്മും കെ.ടി. ജലീലും രംഗത്തുവന്നതും പ്രവർത്തകരുടെ ആവേശത്തിന് ആക്കംകൂട്ടി.
പാണക്കാട് തങ്ങൾ കുടുംബത്തിലെ ഇളം തലമുറയിൽനിന്ന് മുനവ്വറലി തങ്ങളുടെ മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുഴുവൻപേരെയും വേദിയിൽ അണിനിരത്തി ‘സമസ്ത’ക്ക് അടികൊടുക്കാനും പാർട്ടിക്കായി. ഹൈദരലി തങ്ങൾ വിശ്രമത്തിലായതിനാൽ പങ്കെടുത്തില്ല.സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ മുസ്ലിം സമുദായത്തിനെതിരായ സർക്കാർ നീക്കത്തെ നിശിതമായി വിമർശിച്ചു. സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാമെന്ന് ആലോചിച്ച് ക്ലിഫ് ഹൗസിൽ ആരും പനിച്ചുകിടക്കേണ്ട എന്ന അദ്ദേഹത്തിെൻറ പരാമർശം മുഖ്യമന്ത്രിക്കുള്ള താക്കീതായിരുന്നു.
അതേസമയം, സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും പരാമർശിക്കാതെ അതീവ സൂക്ഷ്മതയോടെയായിരുന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമായി. വഖഫ് വിഷയത്തിൽ പള്ളിയിലെ ബോധവത്കരണ പരിപാടി ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി തന്നോട് പറഞ്ഞതായി ജിഫ്രി തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.അതേസമയം, കോൺഗ്രസിൽ നിന്ന് ക്ഷണമുണ്ടായിരുന്ന വി.ഡി. സതീശനും, പഞ്ചാബ് പിസിസി അധ്യക്ഷൻ അമരീന്ദർ സിങ് രാജയും പരിപാടിക്ക് എത്തിയില്ല. വി.ഡി. സതീശൻ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് വരാതിരുന്നതെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. അമരീന്ദർ സിങ് രാജയുടെ സ്ഥാപനങ്ങൾക്കെതിരെ ഇ.ഡി സമൻസ് നൽകിയെന്നും അതുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണ് എത്താതിരുന്നതെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും വ്യക്തമാക്കി. തെലങ്കാന മന്ത്രി ദൻസാരി അനസൂയ സീതക്ക പരിപാടിക്ക് എത്തിയിരുന്നു.