മോഷണത്തിൻ്റെ വിചിത്രമായ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. ഒരാഴ്ച മുമ്പ് തമിഴ് നാട്ടിൽ ഒരു സംഭവം നടന്നു. ഒരു റിട്ടയേർഡ് അധ്യാപകൻ്റെ വീട്ടിൽ കള്ളൻ കയറി. കള്ളൻ ഒരു ക്ഷമാപണ കത്ത് എഴുതി വെച്ചിട്ടാണ് പോയത്. മോഷ്ടിച്ച സാധനങ്ങൾ ഒരു മാസത്തിനുള്ളിൽ തിരിച്ചു കൊടുക്കുമെന്ന് കത്തിൽ എഴുതിയിട്ടുണ്ട്.
തമിഴ് നാട്ടിലെ മേഘ്നപുരത്തെ സതങ്കുളം റോഡിലാണ് സെൽവിനും ഭാര്യയും താമസിക്കുന്നത്. അവർ ജൂൺ 17-ന്ചെന്നൈയിലെ മകൻ്റെ വീട്ടിൽ പോയി. ആളില്ലാത്തപ്പോൾ വീട് വൃത്തിയാക്കാൻ ഒരു സ്ത്രീയെ ഏൽപ്പിച്ചിരുന്നു. ഒരു ദിവസം ആ സ്ത്രീ വീട്ടിലെത്തിയപ്പോൾ വീട് തുറന്നു കിടക്കുന്നതാണ് കണ്ടത്.
അവർ ഉടനെ സെൽവിനെ വിളിച്ച് വിവരം പറഞ്ഞു. 60,000 രൂപയും ഒന്നരപ്പവൻ സ്വർണവും ഒരു ജോഡി വെള്ളിക്കൊലുസുമാണ് മോഷണം പോയത്.
പോലീസെത്തി കള്ളൻ്റെ കത്ത് കണ്ടെടുത്തു. “എനിക്ക് മാപ്പു തരൂ….ഒരു മാസത്തിനുള്ലിൽ മടക്കിത്തരാം. എൻ്റെ വീട്ടിലുള്ളവർക്ക് സുഖമില്ല. അതുകൊണ്ടാണ് എനിക്കിങ്ങനെ ചെയ്യേണ്ടി വന്നത്,” എന്നാണ് കള്ളനെഴുതി വെച്ചിരിക്കുന്നത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.