ഇക്കഴിഞ്ഞ നവംബർ മുതൽ ഉണ്ടായ തീപിടിത്തങ്ങളിൽ ഉത്തരാഖണ്ഡിൽ ആയിരക്കണക്കിന് ഹെക്ടർ വനഭൂമി കത്തിനശിച്ചിരുന്നു.
വേണ്ടത്ര ധനസഹായം ചെയ്തില്ലെന്ന് കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി ആരോപണം ഉന്നയിച്ചു.
3.5 കോടി മാത്രമാണ് ഇതുവരെ അനുവദിക്കപ്പെട്ടത്.
മാത്രവുമല്ല വനംവകുപ്പ് ഉദ്യോഗസ്ഥരെ എന്തിന് തിരഞ്ഞെടുപ്പു ജോലികൾക്ക് നിയോഗിച്ചു എന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കാട്ടുതീയിൽ 5 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു.
കാട്ടുതീ പോലെയുള്ള അവശ്യ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതിനും ഫണ്ട് അനുവദിക്കാത്തതിനും കോടതി കേന്ദ്ര സർക്കാരിനെ നിശിതമായി വിർശിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരികെ ഡ്യൂട്ടിയിലേക്ക് നിയോഗിച്ചുവെന്നും മേലിൽ അവരെ തിരഞ്ഞെടുപ്പു ജോലികൾക്ക് നിയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ മറുപടി നൽകിയെങ്കിലും ഇത് നിരുത്തരവാദപരമായ ന്യായീകരണമാണെന്ന് കോടതി ആരോപിച്ചു.