വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് നൽകാൻ സർക്കാർ നീക്കം

വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ.

സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിൻ്റെ വിശദീകരണം ലഭിച്ചതിന് പിന്നാലെയാണ് അമ്മ പ്രതികരണവുമായി രംഗത്തെത്തിയത്.

കോടതി വിധി വരും മുമ്പേ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

പ്രതികളെ രക്ഷിച്ചതിന് സ൪ക്കാരിൻ്റെ സമ്മാനമാണ് നടപടിയെന്നാണ് വാളയാ൪ പെൺകുട്ടികളുടെ അമ്മ പറയുന്നത്.

കേസ് അട്ടിമറിച്ച് മുഴുവൻ പ്രതികളെയും രക്ഷിച്ചെടുത്തയാളാണ് സോജൻ.

ഇതിനുള്ള സമ്മാനമാണ് ഐപിഎസ് പദവി.

സോജൻ പ്രതിസ്ഥാനത്ത് നിൽക്കേ തിടുക്കപ്പെട്ട് എന്തിന് ഐപിഎസ് നൽകുന്നുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു.

വേട്ടക്കാ൪ക്കൊപ്പമാണ് ഞങ്ങളെന്ന് സ൪ക്കാ൪ വീണ്ടും തെളിയിക്കുകയാണ്.

ഇരകളെയും കോടതിയെയും സ൪ക്കാ൪ വെല്ലുവിളിക്കുകയാണെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിക്കുന്നു.

Leave a Reply

spot_img

Related articles

സിപിഐ സംസ്ഥാന സെക്രട്ടറിയെ വിമർശിച്ച്‌ പാർട്ടി നേതാക്കള്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്

സിപിഐ സംസ്ഥാന സെക്രട്ടറിയെ വിമർശിച്ച്‌ പാർട്ടി നേതാക്കള്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു. പാർട്ടി നിർവ്വാഹക സമിതിയംഗം കമലാ സദാനന്ദൻ, എറണാകുളം ജില്ലാ സെക്രട്ടറി...

വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ

ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു‌ ക്ഷേത്രത്തിലെ മേൽശാന്തി പാലക്കാട് അന്തിയാലൻക്കാട് കപൂർ...

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്: പ്രവേശനം ആരംഭിച്ചു

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്: പ്രവേശനം ആരംഭിച്ചു. രണ്ടാം അലോട്ട്‌മെന്റ് അനുസരിച്ച്‌ സംസ്ഥാനത്ത് ഇന്ന് രാവിലെ പത്തുമണി മുതല്‍ പ്ലസ് വണ്‍ പ്രവേശനം നേടാം....

ചരക്ക് കപ്പൽ കത്തിയ സംഭവത്തിൽ ആശങ്ക; കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള

അഴീക്കൽ തുറമുഖത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ ചരക്ക് കപ്പൽ കത്തിയ സംഭവത്തിൽ ആശങ്ക തുടരുന്നു എന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ...