ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങൾ നീക്ക് ചെയ്യണമെന്നാണ് കോടതിയുടെ നിർദേശം. സിനിമയെക്കുറിച്ച് നിരൂപണ വീഡിയോ സമൂഹമാധ്യമങ്ങളിൽ പെൺകുട്ടി പങ്കുവച്ചിരുന്നു. ഇത് ചിലർ അശ്ലീലവും അപകീർത്തികരവുമായ ഉള്ളടക്കങ്ങളാക്കി മാറ്റുകയായിരുന്നു. പരിഹാസ വാക്കുകൾ, അശ്ലീല അടിക്കുറിപ്പുകൾ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ എന്നിവയടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു പലരും പങ്കുവെച്ചത്. ഇതിനെ തുടർന്ന് 14കാരി കടുത്ത മാനസിക സമ്മർദ്ദത്തിലായെന്ന് കാണിച്ച് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. പോലീസിൽ പരാതി നൽകിയിട്ടും ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നടപടി ഉണ്ടായില്ല എന്നും തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് എന്നും മാതാവ് അറിയിച്ചിരുന്നു. ഈ ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.