ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായി

ഐപിഎല്ലില്‍ എട്ടാം തോല്‍വിയോടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച മുംബൈ ഇന്ത്യൻസിന്‍റെ വഴിയടച്ചത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിയെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

മുംബൈ കടലാസില്‍ കരുത്തരായ ടീമാണെങ്കിലും അവരെ നല്ല രീതിയില്‍ നയിക്കാന്‍ ഹാര്‍ദ്ദിക്കിനായില്ലെന്ന് മത്സരശേഷം ഇര്‍ഫാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

കൊല്‍ക്കത്ത 57-5ലേക്ക് കൂപ്പുകുത്തിയ സമയത്ത് ആറാം ബൗളറായ നമാന്‍ ധിറിനെക്കൊണ്ട് തുടര്‍ച്ചയായി മൂന്നോവര്‍ എറിയിക്കാനുള്ള ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായി.

ഈ സമയം സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്ത മനീഷ് പാണ്ഡെയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് 83 റണ്‍സ് കൂട്ടുകെട്ടിലൂടെ കൊല്‍ക്കത്തയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.

ആറാം ബൗളര്‍ക്ക് പകരം പ്രധാന ബൗളര്‍മാരെ ഈ സമയം പന്തെറിയിച്ച് വിക്കറ്റ് എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൊല്‍ക്കത്ത 150 കടക്കില്ലായിരുന്നു.

ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം കാരണം കൊല്‍ക്കത്ത 20 റണ്‍സെങ്കിലും അധികം നേടി. അതാണ് കളിയില്‍ നിര്‍ണായകമായതെന്നും ഇര്‍ഫാന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 53 പന്തില്‍ 82 റണ്‍സ് നേടിയ...

ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ

ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌...

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...