മരത്തിന്‍റെ കൊമ്പുവെട്ടി മെയ്പോള്‍

പൂക്കളുടെ റോമന്‍ ദേവതയായ ഫ്ളോറയുടെ ഉത്സവം കൊണ്ടാടുന്നത് മെയ് 1-നാണ്.

മഞ്ഞുകാലം കഴിഞ്ഞ് വെയില്‍ തുടങ്ങുന്ന മെയ് 1-ന് മധുരപലഹാരങ്ങളും പൂക്കളും നിറച്ച മെയ് ബാസ്ക്കറ്റുകള്‍ വിതരണം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു.

നൂറ്റാണ്ടുകളായി പല രാജ്യങ്ങളിലും മെയ് ദിവസം ഉത്സവദിനമായിട്ടാണ് ആചരിച്ചിരുന്നത്.

ഈ ദിവസത്തിനു മുമ്പ് പാടത്തെ വിത്തുവിതയ്ക്കലെല്ലാം അവസാനിക്കുമായിരുന്നു.

അങ്ങനെ ഒരു ദിവസം തൊഴിലാളികള്‍ക്ക് അവധി ലഭിക്കുമായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ രാജാവായിരുന്ന ചാള്‍സ് ഒമ്പതാമന്‍ താഴ്വരയില്‍ നിന്നുള്ള ലില്ലിപ്പൂക്കള്‍ വസന്തകാലത്തിന്‍റെ ആരംഭസൂചകമായി കൊട്ടാരത്തിലുള്ളവര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു.

ഇടയ്ക്ക് നിന്നുപോയ ഈ ആചാരം ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പുനരാരംഭിച്ചു.

ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ലില്ലിപ്പൂക്കള്‍ക്ക് നികുതി ചുമത്തിയില്ല.

ചൂടു നിറഞ്ഞ കാലാവസ്ഥയുടെ തിരിച്ചുവരവായി മെയ് ദിനത്തെ കൊണ്ടാടുമായിരുന്നു.

പണ്ട് ചൂട് കായാനുള്ള ഇലക്ട്രിക് ഉപകരണങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ.

തണുപ്പിനെ ചെറുക്കാനുള്ള മെച്ചപ്പെട്ട സംവിധാനങ്ങള്‍ വാങ്ങാനുള്ള പണവും സാധാരണ ആളുകള്‍ക്കുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ പ്രകൃതിയിലെ വേനലിന്‍റെ വരവിനെ ജനങ്ങള്‍ സന്തോഷത്തോടെ എതിരേറ്റു.

ഇംഗ്ലണ്ടിലെ ആളുകള്‍ മെയ്ദിനത്തില്‍ കാട്ടുപൂക്കള്‍ ശേഖരിച്ച് വീട് അലങ്കരിക്കുമായിരുന്നു.

അന്നേദിവസം രാവിലെ മഞ്ഞുതുള്ളികള്‍ കൊണ്ട് മുഖം കഴുകിയാല്‍ പെണ്‍കുട്ടികള്‍ സുന്ദരികളാകുമെന്നൊരു വിശ്വാസവുമുണ്ടായിരുന്നു.

മെയ്ദിനത്തില്‍ മരങ്ങളെയും ആരാധിച്ചിരുന്നു.

ഇംഗ്ലണ്ടില്‍ മെയ് രാജ്ഞിയെ നിര്‍മ്മിച്ച് കിരീടമണിയിച്ച ശേഷം മരത്തിന്‍റെ കൊമ്പുവെട്ടി മെയ്പോള്‍ ഉണ്ടാക്കുന്നു.

സ്പെയിനില്‍ പൈന്‍മരക്കൊമ്പിനെയാണ് മെയ്പോളാക്കുന്നത്.

റിബണുകളും മുത്തുകളും മുട്ടത്തോടുകളും കൊണ്ട് മരക്കൊമ്പിനെ അലങ്കരിക്കുന്നു.

എന്നിട്ട് അതിനു ചുറ്റും മെയ് ഗീതങ്ങള്‍ പാടി നൃത്തം ചെയ്യുന്നു.

നോര്‍വേയിലെ രസകരമായ ഒരു വിശ്വാസത്തെപ്പറ്റി പറയാം. മെയ് 1-ന് കുയില്‍ പാടുന്നതു കേട്ടാല്‍ ആ ശബ്ദം കേട്ടത് തെക്കുഭാഗത്തു നിന്നാണെങ്കില്‍ ആ വര്‍ഷം ശുഭകരവും വടക്കുഭാഗത്തു നിന്നാണെങ്കില്‍ നിര്‍ഭാഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

പടിഞ്ഞാറ് ഭാഗത്തു നിന്നാണ് കുയില്‍നാദം കേള്‍ക്കുന്നതെങ്കില്‍ വിജയവും കിഴക്കു ഭാഗത്തു നിന്നാണ് കേള്‍ക്കുന്നതെങ്കില്‍ ഭാഗ്യവും ഉണ്ടാകും.

നോര്‍വീജിയന്‍ കലണ്ടറുകളില്‍ മെയ് 1-നെ സൂചിപ്പിക്കാന്‍ മരക്കൊമ്പിലിരിക്കുന്ന പക്ഷിയുടെ ചിത്രം വരച്ചിട്ടുണ്ടാകും.

Leave a Reply

spot_img

Related articles

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ...