എലിക്കെണി!

1947-ല്‍ തന്‍റെ 80-ാം പിറന്നാള്‍ ആഘോഷത്തിന് ഒരു റേഡിയോ നാടകം എഴുതി അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍മേരി ക്രൈം നോവലിസ്റ്റായിരുന്ന അഗതാക്രിസ്റ്രിയോട് ആവശ്യപ്പെട്ടു. 1947 മെയ് 30-ന് നാടകം പ്രക്ഷേപണം ചെയ്യപ്പെട്ടു. ആദ്യം അതിന്‍റെ പേര് ‘ത്രീ ബ്ലൈന്‍ഡ് മൈസ്’ (കണ്ണു കാണാത്ത മൂന്ന് എലികള്‍) എന്നായിരുന്നു. 1952-ല്‍ ഈ നാടകം സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു. അപ്പോള്‍ പേര് മാറ്റി. പുതിയ പേര് ‘മൗസ്ട്രാപ്പ്’ (എലിക്കെണി) എന്നായിരുന്നു.
ഈ നാടകത്തിന്‍റെ സകല അവകാശവും അഗത പേരക്കുട്ടിയായ മാത്യു പ്രിച്ചാര്‍ഡിന് നല്‍കി. മാത്യുവിന്‍റെ ഏഴാം പിറന്നാള്‍ സമ്മാനമായിട്ടാണ് ഇത് നല്‍കിയത്. 1956-ല്‍ ഇത് സിനിമയാക്കാനുള്ള ‘റൈറ്റ്’ ബ്രിട്ടീഷ് ഫിലിം പ്രൊഡ്യൂസറായിരുന്ന ജോണ്‍ വൂള്‍ഫിന് വില്‍ക്കപ്പെട്ടു. പക്ഷെ ഒരു നിബന്ധനയുണ്ടായിരുന്നു. നാടകം അവസാനം സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടതിനു ശേഷം ആറുമാസം കഴിഞ്ഞേ സിനിമ പുറത്തിറങ്ങാവൂ.
1999-ല്‍ വൂള്‍ഫ് മരിച്ചു. ആദ്യഅവതരണം കഴിഞ്ഞ് 50 വര്‍ഷത്തിനുശേഷം ഇപ്പോഴും ‘എലിക്കെണി’ ലണ്ടനിലെ സെന്‍റ് മാര്‍ട്ടിന്‍ തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നാടകാവതരണം ഇപ്പോള്‍ 24,000 പ്രാവശ്യം കഴിഞ്ഞു. ചരിത്രത്തില്‍ ഇത് റെക്കോര്‍ഡാണ്. എന്തായാലും ഇതുവരെ ഇതിന്‍റെ സിനിമയിറങ്ങാനുള്ള ഭാഗ്യമുണ്ടായില്ല.
മറ്റൊരു റെക്കോര്‍ഡ് : അഗതയുടെ ആദ്യനോവല്‍ മുതല്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ പ്രൈവറ്റ് കുറ്റാന്വേഷകനാണ് ഹെര്‍ക്യൂള്‍ പൊയ്റോട്ട്. ഇദ്ദേഹം അഗതയുടെ 33 നോവലുകളിലും 51 ചെറുകഥകളിലും റേഡിയോ നാടകങ്ങളിലും സ്ഥിരകഥാപാത്രമായിരുന്നു. 1976-ല്‍ താന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് അഗത ഈ കഥാപാത്രത്തിന്‍റെ അവസാനം കുറിച്ചു. അഗതയെപ്പോലെ പ്രശസ്തിയിലേക്കുയര്‍ന്ന ശേഷമാണ് പൊയ്റോട്ടും ജീവന്‍ വെടിഞ്ഞത്.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...