അഫ്ഗാനിസ്‌ഥാനിലെ താലിബാൻ സർക്കാരിനോട് യുദ്ധം പ്രഖ്യാപിച്ച് പാകിസ്‌ഥാൻ.കാബൂളിലും കാണ്ഡഹാറിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷമാണ് ഇപ്പോൾ യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നത്.കാബൂളിൽ ജെറ്റ് വിമാനങ്ങളുടേയും ഉഗ്രസ്ഫോടനങ്ങളുടേയും വെടിവെയ്പ്പുകളുടേയും ശബ്‌ദം കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു. കാണ്ഡഹാറിൽ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ താമസിക്കുന്നിടത്ത് യുദ്ധവിമാനങ്ങൾ വട്ടമിട്ട് പറന്നതായുള്ള റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ ഇതുവരെ 133 അഫ്ഗാൻ സൈനികരെ വധിച്ചതായി പാകിസ്‌ഥാനും, 55 പാകിസ്ഥാനി സൈനികരെ വധിച്ചതായി അഫ്ഗാനിസ്ഥാനും അവകാശപ്പെട്ടിട്ടുണ്ട്.കാബൂളിലും കാണ്ഡഹാറിലും പാകിസ്‌താൻ വ്യോമാക്രമണം നടത്തിയതായി താലിബാൻ വക്താവ് സൈബുള്ളാ മുജാഹിദീൻ പറഞ്ഞു. അതിർത്തി കടന്ന പാക് വിമാനം വെടിവെച്ചിട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.

