ഒക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ കഥ

ലോകപ്രസിദ്ധമായ ഒക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ കഥ പറയാം. 1857-ല്‍ ലണ്ടനിലെ ഫിലോളജിക്കല്‍ സൊസൈറ്റി ഒരു ഇംഗ്ലീഷ് ഡിക്ഷണറി തയ്യാറാക്കാന്‍ തീരുമാനിച്ചു. ആദ്യം അതത്ര പ്രയാസമുള്ള കാര്യമാണെന്നവര്‍ക്ക് തോന്നിയില്ല.

പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ വല്ലാതെ കുഴങ്ങി. 1879-ല്‍ ജെയിംസ് എ.എച്ച്. മുറേ എന്ന ഭാഷാജ്ഞാനിയുടെ നേതൃത്വത്തിലുള്ള പണ്ഡിതന്മാരെ ബാക്കി ചുമതല ഏല്‍പ്പിച്ചു. എല്ലാവരും കൂടി കഠിനപ്രയത്നം തുടങ്ങി. 6400 പേജില്‍ പുസ്തകം തീര്‍ക്കാമെന്നാണ് അവര്‍ കരുതിയത്.

പക്ഷെ അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ ‘ആന്‍റ്'(ഉറുമ്പ്) എന്ന വാക്കിലേ എത്തിയുള്ളു. അങ്ങനെ ഇഴഞ്ഞിഴഞ്ഞ് 50 വര്‍ഷങ്ങള്‍ക്കുശേഷം ഒക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറി തയ്യാറായി.

10 വാല്യങ്ങളായി പ്രസിദ്ധീകരിച്ച ആദ്യനിഘണ്ടുവില്‍ 4 ലക്ഷം വാക്കുകളുണ്ടായിരുന്നു. പിന്നീട് 1989-ല്‍ 20 വാല്യങ്ങളില്‍ 22,000 പേജുള്ള ഡിക്ഷണറി പുറത്തിറങ്ങി. ഇതില്‍ മഹാന്മാരുടെ ഉദ്ധരണികളും ചേര്‍ത്തിട്ടുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...