വേനൽ  ചൂട് :  തീപിടിത്തം ഒഴിവാക്കാൻ മുൻകരുതൽ വേണം; എറണാകുളം ജില്ലാ കളക്ടർ 

കടുത്ത വേനൽക്കാലത്ത് തീപിടിത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു.

ജനവാസ – വാണിജ്യ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം മൂലം ജീവനും സ്വത്തിനും നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതൽ ഉണ്ട്.

വേനൽക്കാലത്ത് മാർക്കറ്റുകൾ, ഗോഡൗൺ കെട്ടിടങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത ഏറെയാണ്. ഇത്തരത്തിൽ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ജില്ലാ ഫയർ & റസ്ക്യൂ വിഭാഗം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശങ്ങൾ നൽകേണ്ടതാണ്.

ജനവാസ മേഖലകളിൽ കാട് പിടിച്ച് കിടക്കുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി ഉണങ്ങിയ പുല്ലുകൾ, അടിക്കാടുകൾ മുതലായവ നിയന്ത്രിതമായി വെട്ടിമാറ്റാനുള്ള നടപടികൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. സ്വകാര്യ പുരയിടങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിനും മാലിന്യകൂമ്പാരങ്ങൾ വൃത്തിയാക്കുന്നതിനും സ്ഥല ഉടമകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നോട്ടീസ് നൽകേണ്ടതും നിർദേശം നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.

ജില്ലയിലെ റോഡുകളുടെ വശങ്ങളിലെയും മീഡിയനുകളിലെയും ഉണങ്ങിയ പുല്ലുകൾ, കുറ്റിക്കാടുകൾ മുതലായവ നിയന്ത്രിതമായി വെട്ടി മാറ്റാനുള്ള നടപടികൾ അതാത് ഉടമസ്ഥ ഏജൻസികളുടെ / വകുപ്പുകളുടെ ഉത്തരവാദിത്വത്തിൽ സ്വീകരിക്കേണ്ടതാണ്.

 കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി  ഇലക്ട്രിക്കൽ വിഭാഗം, ഫയർ & റസ്ക്യൂ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ എല്ലാ ആശുപത്രികളിലും പ്രധാന ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ഇലക്ട്രിക് / ഫയർ ഓഡിറ്റ് നടത്തേണ്ടതാണ്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരമുള്ള ശുപാർശകൾ അതാത് ആശുപത്രി ഓഫീസ് / സ്ഥാപന മേധാവികൾ ദുരന്തനിവാരണ നിയമ പ്രകാരം നടപ്പാക്കേണ്ടതാണ്.

ജില്ലയിലെ പോലീസ് വിഭാഗം, അഗ്നി സുരക്ഷാ വകുപ്പ്, ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്, തൊഴിൽ വകുപ്പ് എന്നിവരുടെ സഹായത്തോടെ പടക്ക നിർമ്മാണ / സൂക്ഷിപ്പ് ശാലകൾ, പ്ലൈവുഡ് ഫാക്ടറികൾ, തീപിടിത്ത സാധ്യതയുള്ള മറ്റു വ്യവസായ സ്ഥാപനങ്ങൾ എന്നിവ അടിയന്തരമായി പരിശോധിച്ച് നിയമാനുസൃതമായ അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായും ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.  സ്ക്രാപ്പ് മെറ്റീരിയലുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.

പോലീസ്, ആരോഗ്യം, മൃഗസംരക്ഷണം, കൃഷി, വനം – വന്യജീവി, ഫയർ & റസ്ക്യൂ, തദ്ദേശ സ്വയംഭരണം, ജലസേചനം എന്നീ വകുപ്പ് മേധാവികൾ വേനൽക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും പ്രതിരോധിക്കുന്നതിനും വേണ്ടി പൊതുജനങ്ങൾക്കിടയിൽ വിപുലമായ ബോധവൽക്കരണ ക്യാംപയിൻ നടത്തേണ്ടതാണ്. ഈ ക്യാംപെയിനിലേക്ക് ഐ.എ. ജി, സാമൂഹിക സന്നദ്ധസേന, ആപ്ത മിത്ര, സിവിൽ ഡിഫൻസ് സേന എന്നിവരെ ഉപയോഗപ്പെടുത്താവുന്നതാണ്.

ഈ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന് താലൂക്ക് തല വികസന സമിതികൾ, വില്ലേജ് തല ജനകീയ സമിതികൾ എന്നിവ മുഖാന്തരം ബന്ധപ്പെട്ട തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ അവലോകനം ചെയ്യേണ്ടതും എന്തെങ്കിലും പോരായ്മകൾ കാണപ്പെടുന്ന പക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തേണ്ടതുമാണ്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...