ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിടപറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു

പ്രണയത്തിന്റെ മഞ്ഞപ്പൂക്കളില്‍ അമര്‍ത്തിച്ചവിട്ടി പേരയ്ക്കാമണത്തിന്റെ ഏകാന്തത ആവോളം ശ്വസിച്ച് മരണത്തിന്റെ വന്‍കരയിലേക്ക് നടന്നുപോയ മലയാളിയുടെ പ്രിയപ്പെട്ട ഗാബോ – ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിടപറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു.

1927 മാര്‍ച്ച് ആറിനാണ് കൊളമ്പിയയിലെ അരാകറ്റാക്കയില്‍ ഗബ്രിയേല്‍ എലിഗിനോ ഗാര്‍സ്യായുടെയും ലൂസിയ സാന്റിഗാ മാര്‍ക്വേസിന്റേയും മകനായാണ് ആരാധകര്‍ ‘ഗാബോ’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ജനിച്ചത്. കൊളംബിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമം പഠിച്ചു. പഠന കാലത്തു തന്നെ മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കിയിരുന്നു.

മാജിക്കല്‍ റിയലിസത്തിലൂടെ വായനക്കാരെ ഭ്രമാത്മകമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ ഗാബോയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളിലായി കോടിക്കണക്കിനു ആരാധകരാണ് ഉള്ളത്. 1976-ല്‍ എഴുതിയ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന കൃതിയിലൂടെ അദ്ദേഹം ലോക സാഹിത്യത്തില്‍ തന്റെ സിംഹാസനം തീര്‍ത്തു. മലയാളം ഉള്‍പ്പെടെ 25 ലോക ഭാഷകളിലായി 30 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. 1982-ല്‍ ഈ പുസ്തകത്തിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. കോളറക്കാലത്തെ പ്രണയം എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം, വര്‍ഗ്ഗത്തലവന്റെ ശിശിരം തുടങ്ങിയ കൃതികളും ധാരാളം വിറ്റഴിക്കപ്പെട്ടു. സ്പാനിഷ് ഭാഷയില്‍ ബൈബിളിനേക്കാള്‍ കൂടുതല്‍ ഇദ്ദേഹത്തിന്റെ പല പുസ്തകങ്ങളും വിറ്റഴിഞ്ഞിട്ടുണ്ട്.

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്ക്(One Hundred Years of Solitude)1982ല്‍ നോബല്‍ സമ്മാനം കിട്ടും മുമ്പേ മാര്‍ക്വേസ് ലോക സാഹിത്യത്തിലെ നക്ഷത്രമായിരുന്നു. മാജിക്കല്‍ റിയലിസം എന്ന പ്രസ്ഥാനത്തിന് പടര്‍ന്ന് പന്തലിക്കാന്‍ ഇടവും തടവും ഒരുക്കിയത് 37 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ മാര്‍ക്വേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ തന്നെ. എന്നാലും മനുഷ്യന്‍ എന്ന പ്രഹേളികയുടെ അര്‍ത്ഥവും അനര്‍ത്ഥവും കുരുങ്ങിക്കിടക്കുന്ന ജീവിതസമസ്യകളെ പൂരിപ്പിക്കാന്‍ ശ്രമിക്കുന്ന ‘കുലപതിയുടെ ശിശിരം’ (An Autumn of the Patriarch ) ആയിരുന്നു മാര്‍ക്വേസിന്റെ ഇഷ്ടകൃതി.

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നതിനോടൊപ്പം ഇടതു പക്ഷ രാഷ്ടീയത്തിന്റെ വക്താവ് കൂടെ ആയിരുന്നു മാര്‍ക്വേസ്. ലാറ്റിനമേരിക്കയിലെ മൂന്നാം ലോക ജനതയ്ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. ഇവരോടുള്ള അമേരിക്കന്‍ നിലപാടുകളെ എതിര്‍ത്ത മാര്‍ക്വേസിന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വര്‍ഷങ്ങളോളം വിസ നിഷേധിക്കുകയുണ്ടായി. ക്യൂബന്‍ പ്രസിഡണ്ടായിരുന്ന ഫിദല്‍ കാസ്ട്രോയുമായി വളരെ അടുത്ത സൌഹൃദമാണ് മാര്‍ക്വേസിനുണ്ടായിരുന്നത്.

2002-ലാണ് ‘ലിവിങ് ടു ടെല്‍ ദ ടെയില്‍‘ എന്ന പേരില്‍ മാര്‍ക്വേസ് തന്റെ ആത്മ കഥയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചത്. രണ്ടാം ഭാഗം പ്രസിദ്ധീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അസുഖം മൂലം അത് ഉപേക്ഷിച്ചു. ഏറെ വര്‍ഷങ്ങളായി അര്‍ബുദവും അൽഷിമേഴ്സും അദ്ദേഹത്തെ അലട്ടിയിരുന്നു 2014 ഏപ്രില്‍ 17 ന് പ്രിയപ്പെട്ട ഗാബേ ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യ മെഴ്സിഡസും റോഡ്രിഗോയും ഗോണ്‍സാലോസും മരണ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. .

മലയാളി വായനക്കാര്‍ക്ക് എന്നും പ്രിയങ്കരനാണ് ഗാബോ. ഓ. വി. വിജയന്റേയും, വൈക്കം മുഹമ്മദ് ബഷീറിന്റേയും, എം.ടിയുടേയും കൃതികള്‍ക്ക് നല്‍കിയ അതേ പ്രാധാന്യം ഇദ്ദേഹത്തിന്റെ കൃതികള്‍ക്കും നമ്മള്‍ നല്‍കിയതും അത് കൊണ്ടാണ്.അതിനാല്‍ തന്നെ ഗാബോയുടെ ഓര്‍മ്മകളും എഴുത്തും ലോകമെമ്പാടുമുള്ള ആരാധകരെപ്പോലെ മലയാളി വായനാ സമൂഹം നെഞ്ചില്‍ സൂക്ഷിക്കും.

എഴുത്ത്- ജ്യോതിഷ് ജോസ്

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...