ഇക്കാലത്ത് സർക്കാർ ഓഫീസുകളിലും ടെക്നോളജി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലെ ചന്ദൌലിയിൽ പരാതി കേൾക്കാൻ പുതിയൊരു രീതിക്ക് തുടക്കമായി. പോലീസ് സൂപ്രണ്ട് ആണ് വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് ആരംഭം കുറിച്ചത്. ഇതുവഴി പൊതുജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം വർധിക്കാൻ ഇടയാകും എന്ന് ഉറപ്പ്.
പോലീസ് സൂപ്രണ്ട് ആയ ആദിത്യ ലാംഗേയുടെ നിർദ്ദേശപ്രകാരം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ എല്ലാ പോലീസ് സ്റ്റേഷൻ മേധാവികളും സൂം മീറ്റിൽ ഓൺലൈനിൽ ഉണ്ടായിരിക്കണം. പരാതിക്കാരനുമായി നടത്തുന്ന വീഡിയോ ചാറ്റിൽ അയാളുടെ മുമ്പിൽ വെച്ച് തന്നെ ഓൺലൈനിൽ ഉള്ള ഓഫീസർക്ക് ഉത്തരവ് നൽകുന്നു. പരാതിക്കാരന് പരാതിക്ക് ഫലമുണ്ടായി എന്ന് ആശ്വസിക്കാം.
എല്ലാദിവസവും പരാതി കേൾക്കുന്നുണ്ട്. ഗൂഗിൾ മീറ്റിലൂടെയാണ് പരാതിക്കാരൻ പോലീസ് സ്റ്റേഷനുമായി കണക്ട് ചെയ്യപ്പെടുന്നത്. പരാതിക്കാരന് മുഖാമുഖം ഓൺലൈനായി പരാതി ബോധിപ്പിക്കാം. പരാതിക്കാരൻ്റെ മുമ്പിൽവെച്ച് തന്നെ പരിഹാരത്തിന് നിർദ്ദേശം നൽകപ്പെടുന്നു. പരാതിയിലെ സംശയങ്ങളും ദൂരീകരിക്കപ്പെടുകയും ചെയ്യുന്നു.
പരാതികൾക്ക് പരിഹാരം ഉണ്ടാകുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഉത്തർപ്രദേശിൽ ഏതാനും ജില്ലകളിലാണ് ഇത് ഇപ്പോൾ നടപ്പിൽ വരുത്തിയിരിക്കുന്നത്. പരാതികളുടെ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. എല്ലാം പെട്ടെന്ന് നടക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം.