അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പിആർഎൽ) അടുത്തിടെ ചൊവ്വയിൽ കണ്ടെത്തിയ മൂന്ന് ഗർത്തങ്ങൾക്ക് ലാൽ, മുർസാൻ, ഹിൽസ എന്നിങ്ങനെ പേരിട്ടു.
ചുവന്ന ഗ്രഹത്തിൽ ജലസാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തൽ.
വാരണാസിയിൽ നിന്നുള്ള പ്രശസ്ത കോസ്മിക് റേ ഫിസിസ്റ്റ് പ്രൊഫസർ ദേവേന്ദ്ര ലാലിനോടുള്ള ബഹുമാനാർത്ഥമാണ് ലാൽ എന്ന പേര് നൽകിയത്.
മുർസാൻ, ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ഒരു നഗരമാണ്.
ബിഹാറിലെ നളന്ദ ജില്ലയിലെ ഒരു നഗരമാണ് ഹിൽസ.
PRL-ൻ്റെ ഡയറക്ടർ അനിൽ ഭരദ്വാജ് അറിയിച്ചതാണീ കാര്യം.
രണ്ട് വർഷം മുമ്പ് ഒരു PRL ഗവേഷണ സംഘം ഈ കണ്ടുപിടുത്തം നടത്തിയെങ്കിലും ഇപ്പോഴാണ് ലാൽ, മുർസൻ, ഹിൽസ എന്നീ പേരുകൾ ഗർത്തങ്ങൾക്ക് ഔദ്യോഗികമായി നൽകിയത്.
അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ പാലിച്ചാണ് ഗർത്തങ്ങൾക്ക് പേരിടുന്നതെന്ന് ഭരദ്വാജ് പറഞ്ഞു.
ചെറിയ ഗർത്തങ്ങൾക്ക് ചെറിയ പട്ടണങ്ങളുടെ പേരിടണമെന്നും വലിയവയ്ക്ക് വിശിഷ്ട വ്യക്തികളുടെ പേരിടണമെന്നും ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുന്നു.
പ്രൊഫസർ ലാൽ 1972 മുതൽ 1983 വരെ പിആർഎൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചു.
ചൊവ്വയുടെ പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന വിശാലമായ അഗ്നിപർവ്വത പീഠഭൂമിയായ താർസിസ് അഗ്നിപർവ്വത മേഖലയിലാണ് ഗർത്തങ്ങൾ സ്ഥിതി ചെയ്യുന്നത്.
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങൾ താർസിസ് അഗ്നിപർവ്വത മേഖലയിലാണ്.
അവയിൽ ലാൽ ഏറ്റവും വലിയ ഗർത്തമാണ്. ഏകദേശം 65 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു.
ഇത് പ്രധാനമായും ലാവയാൽ മൂടപ്പെട്ടിരിക്കുകയാണ്.
ഈ കണ്ടെത്തൽ ജലത്തിൻ്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു, ലാൽ എന്ന ഗർത്തത്തിൻ്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന മുർസാൻ, ഹിൽസ എന്നീ രണ്ട് ചെറിയ ഗർത്തങ്ങളിലും ജല സാന്നിധ്യം കാണുന്നുണ്ട്.