അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: ചീഫ് സെക്രട്ടറി

അട്ടപ്പാടി പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു

അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികവര്‍ഗ വികസനം, ആരോഗ്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അട്ടപ്പാടിയിലെ പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ ആരോഗ്യത്തിലും പോഷകാഹാരം ഉറപ്പുവരുത്തുന്നതിലും പ്രത്യേക ശ്രദ്ധ വേണം. സ്ത്രീകളെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിക്കുന്നതിനും പ്രസവശൂശ്രൂഷക്കും ഉള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. ശിശുക്കളുടെ ആരോഗ്യത്തിലും ശ്രദ്ധ വേണം.
ജനനം മുതല്‍ തന്നെ ഓരോ വ്യക്തിക്കുമുള്ള പദ്ധതികള്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഉറപ്പാക്കണം. പ്രസവം, ജനനം, ആരോഗ്യം, പോഷകനിലവാരം, രോഗങ്ങള്‍, മരണനിരക്ക് തുടങ്ങി എല്ലാ വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ച് കൃത്യമായി സൂക്ഷിക്കണം. ഇവ കൃത്യമായ ഇടവേളകളില്‍ പഠനവിധേയമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ഉന്നത തലത്തില്‍ അറിയിക്കേണ്ടവ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഇതിനെല്ലാം ആരോഗ്യവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഡോ. വി. വേണു അഭിപ്രായപ്പെട്ടു.
ആദിവാസി ഭൂമി സംബന്ധിച്ച വിഷയങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അതിര്‍ത്തി, ഭൂമിയുടെ തരം എന്നിവ സംബന്ധിച്ച രേഖകള്‍ കൃത്യമായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതിനായി സര്‍വ്വേ നടത്തണം. വനഭൂമിയിലും എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലും ഡിജിറ്റല്‍ സര്‍വേയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ആദിവാസി ഭൂമി കൈയ്യേറുകയോ അന്യാധീനപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി. ആര്‍. മേഘശ്രീ, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
ജില്ലയില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന് തെരഞ്ഞെടുത്ത അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഈ ബ്ലോക്കുകളിലെ റാങ്കിങ് മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യം, പോഷകാഹാര ലഭ്യത, കൃഷി, ശുചിത്വം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോഗ്രാമില്‍ പ്രാധാന്യം നല്‍കും.
മാനവ സാമൂഹിക വികസന സൂചിക ഉയര്‍ത്തുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം. രാജ്യത്തെ 329 ജില്ലകളിലായി 500 ബ്ലോക്കുകളെയാണ് പദ്ധതിക്കായി തെരഞ്ഞടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും നാല് ജില്ലകളിലായി ഒന്‍പത് ബ്ലോക്കുകള്‍ എ.ബി.പിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി. ആര്‍. മേഘശ്രീ, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, എ.എസ്.പി. രാജേഷ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ര്‌ടേറ്റ് കെ. മണികണ്ഠന്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...