ലോകത്തിലെ ഏറ്റവും നീണ്ട ഫുട്ബോൾ മാച്ച്

ലോകത്തിലെ ഏറ്റവും നീണ്ട ഫുട്ബോൾ മാച്ച് അവസാനിച്ചത്  26 മണിക്കൂറുകൾക്കും 825 ഗോളുകൾക്കും ശേഷം.

മോസ്കോയുടെ പരിസരപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ലൂഴ്‌നിക്കി  ഒളിമ്പിക്സ് സ്പോർട്സ് കോംപ്ലക്സിൽ ഉള്ള ഫുട്ബോൾ ഫീൽഡിലാണ് 26 മണിക്കൂറുകൾ നീണ്ട മാച്ച് നടന്നത്.

കഴിഞ്ഞ ശനിയാഴ്ച (2024 ജൂൺ 1) ഓൾ -റഷ്യൻ ഫുട്ബോൾ ഡേ ആഘോഷിക്കുന്നതിനായി ഏഴ് പേരടങ്ങുന്ന രണ്ട് ടീമായാണ് ലോക റെക്കോർഡ് ബ്രേക്ക് ചെയ്യാൻ തയ്യാറായി അവർ സ്പോർട്സ് കോംപ്ലക്സിൽ എത്തിച്ചേർന്നത്. 

മാച്ച് ശനിയാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത് 26 മണിക്കൂറുകൾക്കു ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് സമാപിച്ചത്. ഇതിനു മുൻപുള്ള റെക്കോർഡ് 2014-ൽ ആയിരുന്നു. അത് രണ്ട് ടീമുകളായി, 24 മണിക്കൂറുകൾ നീണ്ടുനിന്ന മനോഹരമായ മാച്ച് ആയിരുന്നു. ഇത്തവണ റെഡ് ടീം വൈറ്റ് ടീമിനെ തോൽപ്പിച്ചത് ഏഴു പോയിന്റുകളുടെ വ്യത്യാസത്തിലാണ് (റെഡ് ടീം=416; വൈറ്റ് ടീം=409).

7 vs 7 ഫോർമാറ്റിൽ കളിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിനെ ഒരു ഒഫീഷ്യൽ ഗെയിം ആയി ആണ് കണക്കാക്കിയത്. അതിനാൽ, ഗിന്നസ് വേൾഡ് റെക്കോർഡ് ഇതിനെ അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം ഇത് റഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ റെക്കോർഡ് ചെയ്തിട്ടുമുണ്ട്.

26 മണിക്കൂറുകൾ നീണ്ടുനിന്ന മാച്ചിനിടയിൽ കളിക്കാർക്ക് രണ്ടു മണിക്കൂർ നീണ്ട കളിയും അതിനുശേഷം 8 മിനിറ്റ് ദൈർഘ്യം ഉള്ള ബ്രേക്കും ആണ് നൽകിയിരുന്നത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...