അനുഭവങ്ങള്‍ പാളിച്ചകള്‍

ഡോ.ടൈറ്റസ് പി. വർഗീസ്

38 വയസ്സുള്ള ഒരു സ്ത്രീയാണ് ഞാന്‍.

ഭര്‍ത്താവിന്‍റെ സ്ഥാനത്ത് ഞാന്‍ കാണുന്ന 33 വയസ്സുള്ള യുവാവുമൊത്ത് കേരളത്തിനു പുറത്താണ് ഇപ്പോള്‍ താമസിക്കുന്നത്.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നെ വിവാഹം കഴിച്ച പുരുഷനെയും രണ്ടുവയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഇപ്പോഴത്തെ ആളിനൊപ്പം ഒളിച്ചോടിയത്.

ഇതിന് എന്നെ പ്രേരിപ്പിച്ചത് ആ മനുഷ്യന്‍റെ നിരന്തരമായ മദ്യപാനവും മര്‍ദ്ദനവുമായിരുന്നു.

ഇപ്പോഴത്തെ ജീവിതപങ്കാളി ഞങ്ങളുടെ നാട്ടില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലിക്കു വന്ന ഒരു യുവാവാണ്.

ആ സമയത്ത് യാദൃച്ഛികമായി ഈ ചെറുപ്പക്കാരനെ പരിചയപ്പെടുകയായിരുന്നു.

എന്‍റെ മുന്‍കൈയെടുത്തുള്ള താത്പര്യത്തില്‍ അവനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതും പതിവായിരുന്നു.

അങ്ങനെയിരിക്കെ ഭര്‍ത്താവ് ആ ബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഒരു രാത്രി ഞങ്ങള്‍ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.

ഇവിടെ വന്ന് ജീവിതമാരംഭിച്ചപ്പോള്‍ ആദ്യസമയങ്ങളില്‍ ഞങ്ങളുടെ ദാമ്പത്യം സന്തോഷപ്രദമായിരുന്നു.

ഒരു ദിവസം പലതവണ ഞങ്ങള്‍ ബന്ധപ്പെടുമായിരുന്നു.

പിന്നീട് അവന് എന്നിലുള്ള താത്പര്യം കുറഞ്ഞുവെന്നാണ് എനിക്കു മനസ്സിലായത്.

ഞാന്‍ അങ്ങോട്ട് താത്പര്യം കാണിച്ചപ്പോള്‍ അവന്‍ എന്നെ സംശയിക്കാന്‍ തുടങ്ങി.

ഞാനൊരു മോശം സ്ത്രീയാണെന്നാണ് ഇപ്പോള്‍ അവന്‍ പറയുന്നത്.

ഇതിനിടയില്‍ അവന്‍റെ പ്രായത്തില്‍പ്പെട്ട ഒരു യുവതിയുമായി അവന്‍ അടുപ്പത്തിലായിട്ടുണ്ടെന്ന് എനിക്കറിയുവാന്‍ കഴിഞ്ഞു.
ഒരുവശത്ത് ഒളിച്ചോടേണ്ടിയിരുന്നില്ല എന്ന തോന്നല്‍, മറുഭാഗത്ത് ഇപ്പോഴത്തെ പങ്കാളി മനസ്സിലാക്കുന്നില്ല എന്ന പ്രശ്നം.
പക്വതയില്ലാത്ത എന്‍റെ സ്വഭാവമാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഇപ്പോള്‍ തോന്നുന്നു.

പക്ഷേ, ഇപ്പോഴത്തെ ജീവിതപങ്കാളി എന്നെ മാനസികമായും ലൈംഗികമായും ഒഴിവാക്കുന്നതു കാണുമ്പോള്‍ തകര്‍ന്നുപോകുന്നു.

ഭര്‍ത്താവ് വീണ്ടും വിവാഹിതനാകാന്‍ പോവുകയാണെന്ന് ഈയിടെ അറിയാന്‍ കഴിഞ്ഞു.

ഇനി മുന്‍പോട്ടുള്ള ജീവിതത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം പ്രതീക്ഷിക്കുന്നു….
സുലേഖ, മധുര

മറുപടി
കഴിഞ്ഞുപോയ കാര്യങ്ങളെച്ചൊല്ലി വേവലാതിപ്പെടുന്നത് ഭൂതകാലത്തില്‍ ജീവിതം തളച്ചിടാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമാണ്.

കുറ്റബോധം ഒരു നല്ല കാര്യംതന്നെയാണ്.

പക്ഷേ പ്രായോഗികതലത്തില്‍ അവയെ കൊണ്ടുവരാന്‍ പറ്റുമോ എന്നുകൂടി ആലോചിക്കേണ്ടതുണ്ട്.

5 വയസ്സിന് ഇളയ ചെറുപ്പക്കാരനുമായി മദ്യപനും മര്‍ദ്ദകനുമായ ഒരാളുടെ ഭാര്യ അടുത്തതും, കാര്യങ്ങള്‍ ലൈംഗികതയിലേക്കു മാറിയതുമൊക്കെ പുറത്തുനിന്നു ചിന്തിക്കുന്ന ചിലര്‍ക്കെങ്കിലും നിങ്ങളെ കുറ്റപ്പെടുത്താനുള്ള ആയുധമാണ്.

പക്ഷേ, നിങ്ങളുടെ വിധികര്‍ത്താവ് നിങ്ങള്‍തന്നെയാകുമ്പോള്‍ അതിനെ അത്ര വലിയ ഒരു തെറ്റായി ഒരുപക്ഷേ കാണുന്നുണ്ടാവില്ല.

പിന്നെ നിങ്ങളുടെ കുട്ടിയുടെ ഭാവിയെക്കുറിച്ച് തിരിച്ചൊരു ചോദ്യം ചോദിച്ചാല്‍ ഉത്തരം മുട്ടിയേക്കാം എന്നൊരു വലിയ പ്രശ്നം കീറാമുട്ടിയായി മുന്നില്‍ നില്‍ക്കുന്നുണ്ട്.

മുന്‍പ് എടുത്ത ചില തീരുമാനങ്ങള്‍ അത്ര നന്നായില്ല എന്ന് പറയുമ്പോള്‍ മനസ്സിനെ വീണ്ടും നീറ്റാതിരിക്കുക.

ഇപ്പോള്‍ നിങ്ങള്‍ ജീവിതപങ്കാളി(?)യാക്കിയിരിക്കുന്ന ചെറുപ്പക്കാരനുമായുള്ള അടുപ്പത്തിന് വേഗതയും ശക്തിയും നല്‍കിയത് വിവേകത്തേക്കാള്‍ ഏറെ വികാരമാണെന്നത് വ്യക്തമാണ്.

ഇക്കാര്യം നിങ്ങളും നിഷേധിക്കുമെന്നു തോന്നുന്നില്ല.

സെക്സില്‍നിന്ന് സ്നേഹവും സ്നേഹത്തില്‍നിന്ന് സെക്സും ഉണ്ടാവാറുണ്ട്.

പക്ഷേ, ആത്യന്തികമായി എന്നും നിലനില്‍ക്കപ്പെടേണ്ടത് സ്നേഹമാണ്.

അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിനെയാണല്ലോ നമ്മള്‍ ജീവിതമെന്നു വിളിക്കുന്നത്.

വന്നവഴിയേ തിരികെ നടന്നാല്‍ നമ്മള്‍ പലപ്പോഴും തുടങ്ങിയ ഇടത്ത് എത്തിയെന്നുവരില്ല.

സഹിഷ്ണുതയോടെ തിരുത്തലുകള്‍ വരുത്തി ജീവിതം മുമ്പോട്ടുകൊണ്ടുപോകാന്‍ ശ്രമിയ്ക്കുക.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...