നോമ്പും പ്രാർഥനയുമായി സഹനത്തിന്‍റെ ദൂരങ്ങള്‍ താണ്ടി ആയിരങ്ങൾ പരുമലയിൽ. പെരുന്നാളിന് ഇന്ന് സമാപനം

ഇന്ന് പുലർച്ചെ മൂന്നിന് വിശുദ്ധ കുർബാന നടന്നു.6.15ന് ചാപ്പലില്‍ ഡോ. യാക്കോബ് മാർ ഐറേനിയോസിന്‍റെ കാർമികത്വത്തില്‍ വിശുദ്ധ മൂന്നിൻമേല്‍കുർബാന ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.8.30ന് പള്ളിയില്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തില്‍ വിശുദ്ധ മൂന്നിൻമേല്‍ കുർബാന, തുടർന്ന് കബറിങ്കലില്‍ ധൂപപ്രാർഥന, 10.30ന് കാതോലിക്കാ ബാവ വിശ്വാസികള്‍ക്ക് ശ്ലൈഹീകവാഴ് വ് നല്‍കും. 12ന് മാർ ഗ്രിഗോറിയോസ് വിദ്യാർഥി പ്രസ്ഥാനം സമ്മേളനം നടക്കും. രണ്ടിന് നടക്കുന്ന റാസയോടും ആശിർവാദത്തോടും കൊടിയിറങ്ങും.പെരുന്നാളിന് കൊടിയേറിയത് മുതല്‍ ചെറുതും വലുതുമായ നിരവധി പദയാത്രാസംഘങ്ങള്‍ പരുമലയിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇന്നലെ വൈകുന്നേരമായതോടെ പരുമലയും പരിസരപ്രദേശങ്ങളും തീർഥാടകരാല്‍ നിറഞ്ഞു കവിഞ്ഞു. ഇന്നലെ ഗീവർഗീസ് മാർ പക്കോമിയോസിന്‍റെ മുഖ്യകാർമികത്വത്തില്‍ ചാപ്പലില്‍ വിശുദ്ധ കുർബാന. നടന്നു. ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്‍റെ മുഖ്യകാർമികത്വത്തില്‍ പള്ളിയിലും വിശുദ്ധ കുർബാന നടന്നു. തുടർന്ന് അഖില മലങ്കര പ്രാർഥനായോഗവും ധ്യാനവും സന്യാസസമൂഹം സമ്മേളനവും നടത്തി. ഉച്ചകഴിഞ്ഞ് നടന്ന തീർഥാടന വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. വൈകിട്ട് പെരുന്നാള്‍ സന്ധ്യാനമസ്കാരവും കണ്‍വൻഷൻ പ്രസംഗവും നടന്നു. പള്ളിയുടെ മുകള്‍ വശത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്തുനിന്ന് കാതോലിക്കാ ബാവയും മെത്രാപ്പോലീത്താമാരും ചേർന്ന് വിശ്വാസ കള്‍ക്ക് ശ്ലൈഹീക വാഴ്‌വ് നല്‍കി. രാത്രിയില്‍ നടന്ന റാസയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് അനിയന്ത്രിതമായി വിശ്വാസികൾ പരുമലയിലേക്ക് ഒഴുകിയെത്തിയതോടെ റാസ പള്ളിയിൽ തിരികെ എത്താൻ ഒരു മണിക്കൂറോളം വൈകി.റാസക്കു ശേഷം ഭക്തിഗാനാർച്ചന നടന്നു.

Leave a Reply

spot_img

Related articles

കാലവര്‍ഷം സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക്...

‘മൃതദേഹം തിരിച്ചറിയാന്‍ ശ്രമം നടത്തുകയാണ്; മരണം രഞ്ജിതയുടെ അമ്മ അറിഞ്ഞിട്ടില്ല’; സുരേഷ് ഗോപി

രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലേക്ക് പോകുമെന്ന്...

‘മെയ്‌ഡേ… മെയ്‌ഡേ… മെയ്‌ഡേ…’; ഉണ്ടാകാനിരിക്കുന്ന വന്‍ദുരന്തത്തെ അറിഞ്ഞ് പൈലറ്റ് വിളിച്ചുപറഞ്ഞ ആ വാക്കുകളുടെ പ്രാധാന്യമെന്ത്?

ടേക്ക് ഓഫിന് പിന്നാലെ വെറും മുപ്പത്ത് സെക്കന്റുകള്‍ കൊണ്ട് ഒരു വലിയ വിമാനമാകെ കത്തിനശിക്കുന്നതിന് തൊട്ടുമുന്‍പ്, വരാനിരിക്കുന്ന സര്‍വനാശത്തെ പൂര്‍ണമായി അറിഞ്ഞ് പൈലറ്റ് എയര്‍...

അഹമ്മദാബാദ് വിമാനാപകടം: ‘വാക്കുകള്‍ക്കതീതമായ വേദന; രാജ്യം മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം’ ; അമിത് ഷാ

അഹമ്മദാബാദ് വിമാനാ ദുരന്തം വാക്കുകള്‍ക്കതീതമായ വേദനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തി പരുക്കേറ്റവരേയും അമിത് ഷാ...