പ്രധാനമന്ത്രിയുൾപ്പടെയുള്ളവരെ നേരിൽ കണ്ടു, സംസ്ഥാനത്തിന്റെ പ്രശ്ന‌ങ്ങൾ ശ്രദ്ധയിൽ പെടുത്തി; മുഖ്യമന്ത്രി

പ്രധാനമന്ത്രിയുൾപ്പടെയുള്ളവരെ നേരിൽ കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പ്രശ്ന‌ങ്ങൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് മുഖ്യമന്ത്രി. സാമ്പത്തിക പ്രശ്‌നങ്ങൾ, മറ്റ് വിഷയങ്ങൾ എന്നിവ ചർച്ചയായി. 4 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിക്കണം. ദശാശം 5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ദേശീയപാതാ വികസനത്തിനും പിന്തുണ തേടി. നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണം എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.ധനഞെരുക്കത്തിൽ ഇടപെടണമെന്ന് നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന് 9765 കോടിയുടെ ഡിഎസ്ട‌ി വരുമാനനഷ്ടം ഉണ്ട്. 5200 കോടി കടമെടുപ്പ് പരിധിയിൽ കുറവ് ഉണ്ട്. താൽക്കാലിക ആശ്വാസമായി മുൻപത്തെ കടമെടുപ്പ് പരിധി പുനസ്ഥാപിക്കണം. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാതാ വികസനത്തിന് കേരളം സ്വീകരിക്കുന്ന നടപടിയെ ഗഡ്കരി അഭിനന്ദിച്ചു. NH66 എല്ലാ റീച്ചുകളുടെയും നിർമ്മാണ പ്രവൃത്തി ഡിസംബറോടെ പൂർത്തിയാക്കും നിർമ്മാണ പുരോഗതി വിലയിരുത്താൻ ഗഡ്‌കരിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...