ആലുവയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ നിശേഷം തകർന്നു; കാറിൽ കുടുങ്ങിയ ഒരാളെ ഫയർ ഫോഴ്സ് 2 മണിക്കൂറിന് ശേഷം പരിക്ക് കൂടാതെ പുറത്തെടുത്തു. രാവിലെ അഞ്ച് മണിയോടെ ദേശീയ പാതയിൽ മംഗലപ്പുഴ പാലത്തിലായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.അപകടം ഉണ്ടായ ഉടനെ ഒരാൾ ഒഴികെ കാറിന് പുറത്ത് ഇറങ്ങിയെങ്കിലും തൃപ്പൂണിത്തുറ സ്വദേശി ആൻ്റണി കാറിൽ കുടങ്ങുകയായിരുന്നു. പിൻസീറ്റിൽ ഇരുന്ന ആൻ്റണിയുടെ കാൽ സീറ്റിനിടയിൽ ആണ് കുടുങ്ങിയത്. ഫയർ ഫോഴ്സ്‌ത്തി 2 മണിക്കൂറിന് ശേഷം ഒരു പരിക്കുമില്ലാതെ ആൻ്റണിയെ പുറത്തെടുത്തു.ഡോർ കട്ട് ചെയ്താണ് ആളെ പുറത്ത് എടുത്തത്. വിമാനതാവളത്തിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് പിന്നിൽ മത്സ്യം കയറ്റി വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.കാർ നിശേഷം തകർന്നുവെങ്കിലും കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കന്നുമില്ല. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാത ഗതാഗത കുരുക്കിലമർന്നു.

