വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 29 മൃതദേഹ അവശിഷ്ടങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയുന്നതിനായി നിലവിൽ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്.പത്ത് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു, ഇന്നലെ ഒരാളെ കൂടി തിരിച്ചറിയാൻ സാധിച്ചു.ഇനി നാല് പേരുടെ കാര്യത്തിൽ കൂടിയാണ് വ്യക്തത വരാനുള്ളത്.സംഭവസമയത്ത് 38 പേർ അവിടെ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം അപകടത്തിൽ നശിച്ചുപോയി എന്നത് വസ്തുതയാണ്.​ഇത്തരം ദുരന്തങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ കൃത്യമായ ചർച്ചകൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.വെടിക്കെട്ടിലെ വലിയ ശബ്ദം ഒഴിവാക്കി, വർണ്ണത്തിന് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറ്റണം.ഒളിമ്പിക്സിലൊക്കെ നടത്തുന്നതുപോലെ സുരക്ഷിതവും എന്നാൽ വർണ്ണാഭവുമായ രീതിയിലേക്ക് നമ്മുടെ വെടിക്കെട്ടുകളും മാറേണ്ടതുണ്ട്.നിലവിലെ സാഹചര്യത്തിൽ ഈ വർഷത്തെ പൂരത്തിന്റെ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടന്നും മന്ത്രി കോട്ടയത്ത്‌ പറഞ്ഞു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...