തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും ഇന്ന് ചുമതലയേൽക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷൻ പാനൽ വ്യാഴാഴ്ചയാണ് ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചത്.
മാർച്ച് ഒമ്പതിന് തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ സ്ഥാനമൊഴിഞ്ഞു.
അദ്ദേഹത്തിൻ്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
തുടർന്നാണ് കമ്മീഷനിൽ ഒഴിവുകൾ വന്നത്.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തേക്ക് സർക്കാർ നിർദ്ദേശിച്ച പേരുകളിൽ ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വിയോജിപ്പ് പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി അർജുൻ മേഘ്‌വാൾ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഒഴിവുകളിലേക്കുള്ള പേരുകൾ പരിഗണിക്കാൻ നേരത്തെ യോഗം ചേർന്നിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ചില അപാകതകളുണ്ടെന്ന് സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ചൗധരി ആരോപിച്ചു.
ഗ്യാനേഷ് കുമാർ ഫെബ്രുവരിയിൽ സഹകരണ മന്ത്രാലയത്തിൻ്റെ സെക്രട്ടറിയായി വിരമിച്ചു.
സുഖ്ബീർ സിംഗ് സന്ധു ഉത്തരാഖണ്ഡ് സർക്കാരിൻ്റെ മുൻ ചീഫ് സെക്രട്ടറിയായിരുന്നു.
1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സന്ധു 2024 ജനുവരി 31ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചു.
ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കുക എന്നതാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മുന്നിലുള്ള ആദ്യ ദൗത്യം.