ഗാര്‍ബേജ് ട്രക്ക് തത്വം

അലോഷ്യസ് മാഷ് എയര്‍പോര്‍ട്ടില്‍ പോകാനായി ടാക്സി വിളിച്ചു.

എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴി പെട്ടെന്ന് റോഡ്സൈഡിലുള്ള പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് വളരെ സ്പീഡില്‍ അശ്രദ്ധമായി ഒരു കാര്‍ കേറിവന്നു.

ടാക്സിഡ്രൈവര്‍ തക്കസമയത്ത് ബ്രേക്ക് ചവിട്ടിയതുകൊണ്ട് ഒരപകടം ഒഴിവായി.

അശ്രദ്ധമായി കയറിവന്ന കാറിന്‍റെ ഡ്രൈവര്‍ക്ക് ഒരു പുഞ്ചിരി നല്‍കി ടാക്സി ഡ്രൈവര്‍ അയാളെ പോകാനനുവദിച്ചു.

മാഷിന് അത്ഭുതമായി,”ഞാനായിരുന്നു നിങ്ങളുടെ സ്ഥാനത്തെങ്കില്‍ അയാളെ ഞാന്‍ വായില്‍ തോന്നിയതൊക്കെ പറഞ്ഞേനേ. നിങ്ങളെന്താ ഇങ്ങനെ പെരുമാറുന്നത്?”

ടാക്സി ഡ്രൈവര്‍ പറഞ്ഞു,”ഇതാണ് സര്‍, ഗാര്‍ബേജ് ട്രക്ക് തത്വം.”

അതായത് ഇപ്പോള്‍ റോഡിലേക്ക് ഓടിച്ചുകയറിവന്ന “അയാളെപ്പോലെയുള്ളവര്‍ വേസ്റ്റ് നിറച്ച ഒരു ട്രക്കിന് തുല്യമാണ്. ദേഷ്യം, അശ്രദ്ധ, നിരാശ, മടുപ്പ്, വാശി, പക, ടെന്‍ഷന്‍ തുടങ്ങി വേസ്റ്റിന്‍റെ ലിസ്റ്റ് നീണ്ടുപോകും.”

“ഈ വേസ്റ്റ് കുന്നുകൂടുമ്പോള്‍ അതെവിടെയെങ്കിലും കളയണ്ടേ? അയാളത് എന്‍റെ മേല്‍കളയാനാണ് ശ്രമിച്ചത്.”

“അയാളുടെ വേസ്റ്റ് ഞാനെടുത്ത് തലയില്‍ വെയ്ക്കേണ്ട കാര്യമില്ലല്ലോ. ഞാനത് അയാള്‍ക്ക് തന്നെ വിട്ടുകൊടുത്തു.”

ഈ കഥയില്‍ നിന്നും എന്താണ് മനസ്സിലായത്?

ജീവിതവിജയം നേടിയവര്‍ ആരുടേയും വേസ്റ്റ് സ്വന്തം തലയിലേക്ക് എടുത്തുവെയ്ക്കാറില്ല.

നമ്മളെങ്ങനെ കാര്യങ്ങളെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ അവസ്ഥയും.

അഡ്വ.ലക്ഷ്മി

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...