RSS പ്രവർത്തകനെ ആക്രമിച്ച സംഭവം; 3 പേർ കസ്റ്റഡിയിൽ

ആര്‍എസ്എസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ.

കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.

മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പൊലീസ് അറിയിച്ചു.

ജിത്തുവിൻ്റെ സുഹൃത്ത് നെവിയും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്.

ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയാണെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റത്.

വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു.

ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

ജൂനിയര്‍ സൂപ്രണ്ടിനെ സസ്പെൻ്റ് ചെയ്തു

വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ...

വിമാന അപകടം; രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും.മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന...

വൈക്കം ഫിഷ് ഫാം ഉടമ വിപിൻ നായരുടേതു മുങ്ങി മരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം

വൈക്കം ഫിഷ് ഫാം ഉടമ ടിവിപുരം ചെമ്മനത്തുകര മുല്ലക്കേ രിയിൽ വിപിൻ നായരുടേതു മുങ്ങി മരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം.ശരീരത്തിനുള്ളിൽ നിന്നു ചെളിയും ആറ്റിലെ വെള്ളവും...

പാടത്ത് പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ തണുപ്പ് സഹിക്കാനാവാതെ കുഴഞ്ഞു വീണു

തണുപ്പ് സഹിക്കാനാവാതെ പാടത്ത് വെള്ളത്തിൽ പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ കുഴഞ്ഞുവീണു. കടുത്തുരുത്തി വാലാച്ചിറയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലാണ് സംഭവം.പാടത്ത് കഴുത്തറ്റം വെള്ളത്തിൽ പുല്ലുവെട്ടാനിറങ്ങിയ 3...