ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശർമ്മ.
നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് 1984 ഏപ്രിൽ 3 ന് അദ്ദേഹം ബഹിരാകാശത്തേക്ക് പോയി.
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് രാകേഷ് ശർമ്മയുടെ യാത്രയ്ക്ക് ഇന്ന് 40 വർഷം തികയുമ്പോൾ അദ്ദേഹത്തെ പ്രശംസിച്ചു.
“സ്ക്വാഡ്രൺ ലീഡർ രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്ര ഇന്ത്യയെ പ്രചോദിപ്പിക്കുക മാത്രമല്ല, മനുഷ്യ പ്രയത്നത്തിൻ്റെ അനന്തമായ സാധ്യതകളെ പ്രതീകപ്പെടുത്തുകയും ചെയ്തു,” സോമനാഥ് പ്രശംസിച്ചു.
ബഹിരാകാശ യാത്ര നടത്തുമ്പോൾ തനിക്ക് 21 വയസ്സായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“ചരിത്രപരമായ ബഹിരാകാശ യാത്രയുടെ ഈ 40-ാം വാർഷികത്തിൽ, അദ്ദേഹത്തിൻ്റെ അവിശ്വസനീയമായ നേട്ടത്തെയും ഇന്ത്യൻ ബഹിരാകാശ പര്യവേഷണത്തിൽ അദ്ദേഹം അവശേഷിപ്പിച്ച മായാത്ത മുദ്രയെയും ബഹുമാനിക്കാൻ നമുക്ക് ഒരു നിമിഷം എടുക്കാം,” സോമനാഥ് പറഞ്ഞു.
ആ അത്ഭുത നിമിഷത്തിന് 40 വർഷങ്ങൾക്ക് ശേഷം, ഗഗൻയാൻ ദൗത്യത്തിൻ്റെ ഭാഗമായി ഇന്ത്യ ആദ്യമായി മനുഷ്യനെയും കൊണ്ടുള്ള ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്.
1984 ഏപ്രിൽ 3 ന് സോവിയറ്റ് യൂണിയൻ റോക്കറ്റിൽ ബഹിരാകാശത്തേക്ക് പോയി സ്ക്വാഡ്രൺ ലീഡർ രാകേഷ് ശർമ്മ ചരിത്രം സൃഷ്ടിച്ചു.
സോവിയറ്റ് ബഹിരാകാശ നിലയത്തിൽ രാകേഷ് ശർമ്മ 7 ദിവസവും 21 മണിക്കൂറും ചെലവഴിച്ചു.
രാകേഷ് ശർമ്മ ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹവുമായി നടത്തിയ സംഭാഷണം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തു.
അത് രാജ്യത്തെ ആവേശഭരിതമാക്കി.
‘ഊപർ സേ ഭാരത് കൈസാ ലഗ് രഹാ ഹേ’ (അവിടെ നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നു) എന്ന് ഇന്ദിരാഗാന്ധി ചോദിച്ചപ്പോൾ. മുഹമ്മദ് ഇഖ്ബാലിൻ്റെ പ്രശസ്ത ഗാനമായ ‘സാരെ ജഹാൻ സേ അച്ചാ’യിലൂടെയാണ് ശർമ്മ പ്രതികരിച്ചത്.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “ഞാൻ ആ പറഞ്ഞത് റിഹേഴ്‌സൽ ചെയ്തിട്ട് പറഞ്ഞതല്ല. സ്‌കൂളിൽ ദേശഭക്തി ഗാനങ്ങൾ ആലപിച്ചതിനാൽ സ്വാഭാവികമായി വന്നതാണ്.”
ഐഎസ്ആർഒ ഏറ്റെടുത്ത മനുഷ്യരെ ഉൾക്കൊള്ളുന്ന ഗഗൻയാൻ ദൗത്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
ശ്രീഹരിക്കോട്ടയിൽ നിന്ന് നാല് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ തയ്യാറാണെന്ന് അറിഞ്ഞതായി ശർമ്മ പറഞ്ഞു.
“ബഹിരാകാശത്തേക്ക് പോകാൻ തിരഞ്ഞെടുക്കപ്പെട്ടത് ഭാഗ്യമായിരുന്നു. എൻ്റെ സഹപ്രവർത്തകനായ രവീഷ് സാറിനെ അപേക്ഷിച്ച് ഞാൻ പ്രത്യേകിച്ച് ഒന്നുമല്ല. അതിനാൽ ഇത് തികച്ചും ഭാഗ്യമാണെന്ന് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അത് എനിക്ക് മാത്രമാണ്. അദ്ദേഹത്തിന് അത് കിട്ടിയില്ല”.
75 കാരനായ രാകേഷ് ശർമ്മ വീണ്ടും ബഹിരാകാശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു.
ഇത്തവണ ടൂറിസ്റ്റായി മാത്രമേ പോകൂ എന്നും അദ്ദേഹം പറഞ്ഞു.
“ബഹിരാകാശവാഹനത്തിൻ്റെ ജാലകത്തിൽ മൂക്ക് വയ്ക്കണം (ഇത്തവണ).. ബഹിരാകാശത്ത് നിന്നുള്ള പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ബഹിരാകാശ യാത്രയ്ക്ക് മുമ്പ് യോഗയിൽ പരിശീലനം നേടിയിരുന്നു.
സീറോ ഗ്രാവിറ്റി അവസ്ഥയിലായിരിക്കുമ്പോഴാണ് ഇത് ചെയ്തത്.
ഈ പ്രകടനം അദ്ദേഹത്തിന് ലോകത്തിലെ ആദ്യത്തെ ബഹിരാകാശ യോഗി എന്ന പദവി നേടിക്കൊടുത്തു.
എന്നാൽ ബഹിരാകാശത്ത് നിന്ന് വന്നതിന് ശേഷം രാകേഷ് ബഹിരാകാശത്ത് വെച്ച് ദൈവത്തെ കണ്ടോ എന്ന് ഇന്ത്യക്കാർ ചോദിച്ചപ്പോൾ “ഇല്ല, ഞാൻ കണ്ടില്ല” എന്ന് അദ്ദേഹം മറുപടി പറയാറുണ്ടായിരുന്നു.