അരുണാചലില്‍ മലയാളികളുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത തുടരുന്നു.
അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീനെന്ന് നിഗമനം.
ദേവിയെയും ആര്യയെയും അരുണാചലിലേ്ക്ക് പോകാന്‍ സ്വാധീനിച്ചത് നവീന്‍.
മരണശേഷം മറ്റൊരു ഗ്രഹത്തില്‍ സുഖജീതമെന്ന് ഇരുവരെയും നവീന്‍ വിശ്വസിപ്പിച്ചു.
മരണം എപ്രകാരം വേണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു.
ദേവിയും നവീനും യാത്ര പോകുന്നതിന് ഒരാഴ്ച മുന്‍പാണ് തിരുവനന്തപുരത്ത് എത്തിയത്.
കഴക്കൂട്ടം ഭാഗത്താണ് ഇവര്‍ കഴിഞ്ഞത്.
എന്നാല്‍ പിന്നീട് മുറിയില്‍ നിന്നും പുറത്തിറങ്ങിയില്ല.
മുറിക്കുള്ളില്‍ ഇരുന്ന് ഇവര്‍ അന്യഗ്രഹ വിശ്വാസങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നു.
ആര്യയുടെയും ദേവിയുടെയും കൈത്തണ്ട മുറിച്ച് അവരെ കൊലപ്പെടുത്തിയ ശേഷം നവീന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അരുണാചല്‍ പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കും.
ആര്യയുടെയും, ദേവിയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്തും, നവീൻ്റെ മൃതദേഹം മീനടത്തും അടക്കും.