രൂപതകളുടെ ദ കേരള സ്റ്റോറി പ്രദർശനത്തില്‍ പ്രതികരണവുമായി നിരണം മുൻ ഭദ്രാസനാധന ഡോ.ഗീവർഗീസ് മാർ കൂറിലോസ്.
യേശു ക്രിസ്തുവിന്‍റെ പേരിലുള്ള സഭകള്‍ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറി അഥവാ സ്നേഹത്തിന്‍റെ കഥകളാണെന്നും അല്ലാതെ ഹേറ്റ് സ്റ്റോറികളല്ലെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം….
യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകള്‍ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും “ലവ് സ്റ്റോറി ” ( സ്നേഹത്തിന്‍റെ കഥകള്‍) കളാണ്, മറിച്ച് “ഹേറ്റ് സ്റ്റോറി ” ( വിദ്വേഷത്തിന്‍റെ കഥകള്‍ ) കളല്ല.
പ്രണയത്തിനെതിരായ ബോധവത്ക്കരണമെന്ന നിലയില്‍ കഴിഞ്ഞ ദിവസം ഇടുക്കി അതിരൂപത ദ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.
പിന്നാലെ താമരശ്ശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
നിരോധിത സിനിമ അല്ലാത്തതിനാല്‍ പ്രദർശിപ്പിക്കുന്നതില്‍ തെറ്റില്ല.
സിനിമ പ്രദർശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തെണ്ടതില്ല.
അജണ്ട വെച്ചുള്ള പ്രണയങ്ങള്‍ക്ക് എതിരെ ബോധവത്കരണം വേണം.
മതപരിവർത്തനം ലക്ഷ്യമിട്ടുള്ള പ്രണയങ്ങള്‍ എതിർക്കപ്പെടണമെന്നും താമരശേരി രൂപത വ്യക്തമാക്കിയിരുന്നു.