തൃശൂരിൽ ബി ജെ പിക്ക് വോട്ട് ചെയ്യാൻ സി പി എം കേന്ദ്രങ്ങളിൽ നിന്ന് സന്ദേശം നൽകിയതായി യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ.
തൃശൂരിൽ ബി ജെപി – സി പി എം അന്തർധാരയുണ്ട്. ഫ്ലാറ്റുകളിൽ ബി ജെ പി വോട്ടുകൾ ചേർത്തത് സി പി എം സർവീസ് സംഘടനാ പ്രവർത്തകരാണ്.
ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യു ഡി എഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ മണ്ഡലത്തിൽ കൈവിട്ടുപോയതുൾപ്പടെ 20 സീറ്റുകളിലും ഇക്കുറി യു ഡി എഫ് ജയിക്കും.
ഇന്നലെത്തന്നെ എൽ ഡി എഫിന്റെ ചില സോഷ്യൽ ഗ്രൂപ്പുകളൊക്കെ ബി ജെ പിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പരത്തുന്നുണ്ട്.
കരുവന്നൂർ വിഷയം എൽ ഡി എഫിനെതിരായ വികാരമുണ്ടാക്കും.
അതിൽ കേന്ദ്രസർക്കാരിനോടും ജനത്തിന് വിരോധമുണ്ട്.
അവര് നോട്ടീസയച്ച് കളിക്കുകയാണ്.
ഇതൊക്കെ നേരെ മറിച്ചൊരു കോൺഗ്രസുകാരനാണെങ്കിൽ നോട്ടീസ് അയയ്ക്കുകയല്ല, അറസ്റ്റാണ് ഉണ്ടാവുക.
ഇത് അറസ്റ്റ് നടക്കില്ലെന്നുറപ്പാണ്, കാരണം ഇത് അന്തർധാരയ്ക്ക് വേണ്ടിയുള്ള നോട്ടീസായിരുന്നു എന്നും മുരളീധരൻ പറഞ്ഞു