പാറമ്പുഴ കൂട്ട കൊലപാതകകേസ് പ്രതിയുടെ വധശിക്ഷ റദ്ദാക്കി

20 വർഷം പരോൾ ഇല്ലാത്ത തടവാക്കി ശിക്ഷ കുറച്ച് ഹൈക്കോടതി.

പ്രതിഭാഗം നൽകിയ അപ്പീലിലാണ് പ്രതി ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിൻ്റെ (35) വധശിക്ഷ റദ്ദാക്കിയത്.

2015 മേയ് 17 നാണ് സംഭവം.

കോട്ടയം പാറമ്പുഴ മൂലേപ്പറമ്പിൽ വീട്ടിൽ ലാലസൻ (60), ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന (54), മൂത്ത മകൻ പ്രവീൺ ലാൽ (28) എന്നിവരാണ് വീട്ടിൽ കൊല്ലപ്പെട്ടത്.

വീടിനോട് അനുവദിച്ചുള്ള ഡ്രൈ ക്ലീൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരവേയാണ് പ്രവീണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഇവിടെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാർ പ്രവീണിനെയും മാതാപിതാക്കളെയും അതിദാരുണമായി കൊലപ്പെടുത്തി ഏട്ടര പവൻ സ്വർണവുമായി കടന്നത്.

കൊല്ലപ്പെട്ട ലാലസന്റെയും പ്രസന്നകുമാരിയുടെയും ഇളയമകനും പ്രവീണിന്റെ സഹോദരനുമായ വിപിൻ ലാലിനു മൂന്നുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രതി നൽകണമെന്നും ശിക്ഷാവിധിയിലുണ്ടായിരുന്നു.

മൂന്നുപേരുടെയും കഴുത്തിനു മുകളിലായി ആകെ 45 മുറിവുകളാണ് ഉണ്ടായിരുന്നത്.

കേസിൽ വിചാരണക്കോടതിയാണ് 20 വർഷം കഠിന തടവ് വിധിച്ചിരുന്നത്.

ഇത് അനുഭവിക്കണമെന്നാണ് ഹൈക്കോടതി വിധി.

ഇപ്പോൾ ജയിലിൽ കിടന്ന ഏഴ് വർഷത്തെ ശിക്ഷ കാലയളവ് 20 വർഷത്തിൽ കുറവ് ചെയ്യാമെന്നും കോടതി വിധിച്ചു.

പ്രതിക്ക് വേണ്ടി ഹെെക്കോടതിയിൽ അഡ്വ: എം.പി.മാധവൻകുട്ടി, വിചാരണ കോടതിയിൽ കോടതി നിയോഗിച്ച അഡ്വ. ജിതേഷ് ജെ.ബാബു എന്നിവർ ഹാജരായി.

Leave a Reply

spot_img

Related articles

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ...

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു.മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ...

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62) അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക്...

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...