മോട്ടോർ വാഹന വകുപ്പിൻ്റെ പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് വിഭാഗം അടൂർ സ്‌ക്വാഡിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കടമ്പനാട് ജംഗ്ഷനിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ബിനു എന്ന യുവാവിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടായത്.
മദ്യപിച്ചു എന്ന് സംശയിക്കപ്പെടുന്ന യുവാവിനെ വെഹിക്കിൾ ഇൻസ്‌പെക്ടർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പൊതുജനങ്ങളുടെ മുൻപിൽ കൂടുതൽ അസഭ്യം വിളിച്ചു പറഞ്ഞു ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്നാണ് പരാതി.
മോട്ടോർ വാഹന വകുപ്പ് ഉദോഗസ്ഥർ ഏനാത്ത് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.