കവിളിലേറ്റ പരിക്കിന് ഒറാങ്ങൂട്ടാൻ സ്വയം ചികിത്സ എടുത്തെന്നോ?

കവിളിലേറ്റ പരിക്കിന് മരുന്ന് ചെടികൾ പുരട്ടി ചികിത്സയെടുത്ത് ഒറാങ്ങൂട്ടാൻ. ഇന്തോനേഷ്യയിലെ ഗുനംഗ് ലീസർ ദേശീയ പാർക്കിലാണ് ഏറെ നാളായുള്ള മുറിവിന് വലിയ കുരങ്ങൻ ഇനത്തിലുള്ള ഒറാങ്ങൂട്ടാൻ സ്വയം ചികിത്സ തേടിയതെന്ന് ഗവേഷകർ വിശദമാക്കുന്നത്.

ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവം ശ്രദ്ധിക്കുന്നതെന്നാണ് കുരങ്ങനെ നിരീക്ഷിക്കുന്ന ഗവേഷകർ വിശദമാക്കുന്നത്.

ഒരു ചെടിയുടെ ഇല പറിച്ച് അത് മുറിവിൽ നിരവധി തവണ പുരട്ടുന്നതാണ് ഗവേഷകരുടെ ശ്രദ്ധ നേടിയത്. ഒരു മാസത്തിനുള്ളിൽ ഈ മുറിവ് ഭേദമായെന്നും ഗവേഷകർ വിശദമാക്കുന്നു.

സസ്തനികളുടെ വിഭാഗത്തിലെ ഉന്നത ശ്രേണിയിലാണ് ഒറാങ്ങൂട്ടാനുകൾ ഉൾപ്പെടുന്നത്. ബുദ്ധിശക്തിയുള്ള സസ്തനി ആയതിനാൽ തന്നെ ഇവ മരത്തിന്റെ കമ്പുകൾ കൊണ്ട് ഉപകരണങ്ങളുണ്ടാക്കുന്നത് ഇതിന് മുൻപ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

എന്നാൽ സ്വയം ചികിത്സിക്കുന്നത് ഇത് ആദ്യമായാണ് ശ്രദ്ധിക്കുന്നതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

മനുഷ്യ വംശത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന സസ്തനികളാണ് ഇവയെന്നതിന്റെ മറ്റൊരു തെളിവായാണ് ഈ സംഭവത്തെ നരവംശ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്. കവിളിൽ വലിയ മുറിവുമായി 2022 ജൂണിലാണ് ഒറാങ്ങൂട്ടാനെ ശ്രദ്ധിക്കുന്നത്.

മറ്റ് ഒറാങ്ങൂട്ടാനുകളോടുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചതാവാമെന്നായിരുന്നു മുറിവിനേക്കുറിച്ച് ഗവേഷകർ വിശദമാക്കുന്നത്.

ഇതിന് ശേഷം അകാർ കൂനിംഗ് എന്ന ചെടിയുടെ കമ്പുകൾ ഈ ഒറാങ്ങൂട്ടാൻ ചവയ്ക്കുന്നതും ഇതിന്റെ ഇലകൾ മുറിവിൽ പുരട്ടുന്നതും ഗവേഷകർ കണ്ടെത്തിയിരുന്നു.

പ്രാദേശികമായി മലേറിയയും ഡയബറ്റീസിനും മരുന്നായി ഉപയോഗിക്കുന്ന ഈ ചെടി ബാക്ടീരിയകൾക്കെതിരായി പ്രവർത്തിക്കുന്ന ഗുണങ്ങളോട് കൂടിയതാണ്.

ഈ ചെടി നിരവി തവണ ഒറാങ്ങൂട്ടാൻ മുറിവിൽ പുരട്ടുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഇലകൾ ചവച്ച ശേഷമായിരുന്നു മുറിവിൽ ഒറാങ്ങൂട്ടാൻ പുരട്ടിയിരുന്നതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

അഞ്ച് ദിവസത്തിന് ശേഷം ഒറാങ്ങൂട്ടാനെ കാണുമ്പോൾ മുറിവിൽ അണുബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമായെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

ഒരു മാസത്തിന് ശേഷം മുറിവ് പൂർണമായി ഭേദമായെന്നും ഗവേഷകർ വിശദമാക്കുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...