ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ ഇന്നു ചേരുന്ന കെപിസിസി നേതൃയോഗത്തിലാണ് ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസനില്‍നിന്ന് ചുമതല ഏറ്റെടുക്കുന്നത്.
ഇന്നു രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പു വിലയിരുത്തല്‍ യോഗം ആരംഭിക്കുക. ഇരുപതു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു വിലയിരുത്തല്‍ അവതരിപ്പിക്കും. ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍റെ അധ്യക്ഷതയിലാണു യോഗം നടക്കുന്നത്. ഇതിനുശേഷം സുധാകരൻ ചുമതല ഏറ്റെടുക്കും.
സുധാകരൻ കണ്ണൂരില്‍ മത്സരത്തിനിറങ്ങിയതോടെയാണ് ഹസനു താത്കാലിക ചുമതല നല്‍കിയത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി, ലോക്സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാർഥികള്‍, എംഎല്‍എമാർ, കെപിസിസി ഭാരവാഹികള്‍, രാഷ്‌ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുക്കും.