നാല് വർഷ ബിരുദ കോഴ്‌സുകള്‍ ഈ വർഷം മുതല്‍ നിലവില്‍ വരും -മന്ത്രി ആർ. ബിന്ദു

സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള നാല് വർഷ ബിരുദ കോഴ്‌സുകള്‍ ഈ വർഷം മുതല്‍ നിലവില്‍ വരുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു

നാലുവർഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത് ജൂലൈ ഒന്നിനാണ്. മെയ് 20ന് മുമ്ബ് അപേക്ഷ ക്ഷണിക്കുകയും ജൂണ്‍ 15-നകം അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. ജൂണ്‍ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കം കരിക്കുലം തയ്യാറാക്കി കഴിഞ്ഞു. വിദ്യാർത്ഥികള്‍ക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച്‌ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാൻ സാധിക്കും. പുതിയ കാലത്തെ വിദ്യാർത്ഥികളുടെ അക്കാദമിക്- കരിയർ താത്പര്യങ്ങള്‍ക്ക് അനുസരിച്ച്‌ സ്വന്തം ബിരുദം രൂപകല്‍പന ചെയ്യാനാണ് പുതിയ പാഠ്യപദ്ധതി സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. മൂന്നു വർഷം കഴിയുമ്ബോള്‍ ബിരുദവും നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദവും ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താത്പര്യം ഉള്ള വിദ്യാർത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം .

നിലവില്‍ കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കില്‍, പുതിയ സംവിധാനത്തില്‍ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്‌ട്രോണിക്സും ചേർന്നതോ, അല്ലെങ്കില്‍ സാഹിത്യവും സംഗീതമോ, അതുമല്ലെങ്കില്‍ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നല്‍കും. പുതിയ സംവിധാനത്തിന്റെ ഭാഗമായി വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുസരിച്ച്‌ പഠനം രൂപകല്‍പന ചെയ്യാൻ കലാലയങ്ങളില്‍ അക്കാദമിക് കൗണ്‍സിലർമാരുണ്ടാവും. പ്രഗത്ഭരായ വിദ്യാർത്ഥികള്‍ക്ക് രണ്ടര വർഷം കൊണ്ട് (എൻ മൈനസ് വണ്‍ സംവിധാനം) വഴി ബിരുദം പൂർത്തിയാക്കാനാവും.
ക്രെഡിറ്റ് സ്‌കോറുകളിലൂടെയാണ് രണ്ടര വർഷം കൊണ്ട് ബിരുദം ലഭിക്കുക. റെഗുലർ പഠനത്തോടൊപ്പം വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈൻ ആയി കോഴ്സുകള്‍ ചെയ്യാനും അതിലൂടെ ലഭിക്കുന്ന ക്രെഡിറ്റുകള്‍ ബിരുദ/ഓണേഴ്സ് പഠനം പൂർത്തിയാക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. സംശയ നിവാരണത്തിനായി സർവകലാശാല, കോളേജ് തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഒരുക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല വ്യവസായ കോഴ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...