പതിനാറുകാരിയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം: നെടുമങ്ങാട് 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അമ്മയ്ക്കും,കാമുകനും ജീവപര്യന്തം തടവ്.

പറണ്ടോട് സ്വദേശിനി മഞ്ജുവിനെയും,കാമുകൻ അനീഷ് എന്നിവരെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്.

ഇതോടൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം.അല്ലാത്തപക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കാമുകനൊപ്പം ജീവിക്കാൻ മകൾ മീര തടസ്സമാവുമെന്ന് കണ്ടാണ് ക്രൂരകൃത്യം പ്രതികൾ നടത്തിയത്.

മീരയുടെ അച്ഛൻ നേരത്തെ തന്നെ മരിച്ചുപോയിരുന്നു.മുത്തശ്ശനും, മുത്തശ്ശിക്കുമൊപ്പമായിരുന്നു മീര താമസിച്ചിരുന്നത്.

മഞ്ജു താമസിച്ചിരുന്ന വാടകവീട്ടിൽ വെച്ച് ഇരുവരെയും മീര ഒന്നിച്ച് കാണുകയും,ഇവരുടെ ബന്ധത്തെ എതിർത്ത മീരയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയുമായിരുന്നു.

ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ നാഗർകോവിലിൽ വെച്ചാണ് ഇരുവരും പിടിയിലായത്.

Leave a Reply

spot_img

Related articles

പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്; 2 ദിവസം പ്രചാരണം

പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂണ്‍ 14,16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും....

ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു

കുത്തുപറമ്പ് പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു.പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ്...

സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

ആലപ്പുഴ : കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്...