പതിനാറുകാരിയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം: നെടുമങ്ങാട് 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അമ്മയ്ക്കും,കാമുകനും ജീവപര്യന്തം തടവ്.

പറണ്ടോട് സ്വദേശിനി മഞ്ജുവിനെയും,കാമുകൻ അനീഷ് എന്നിവരെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്.

ഇതോടൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം.അല്ലാത്തപക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കാമുകനൊപ്പം ജീവിക്കാൻ മകൾ മീര തടസ്സമാവുമെന്ന് കണ്ടാണ് ക്രൂരകൃത്യം പ്രതികൾ നടത്തിയത്.

മീരയുടെ അച്ഛൻ നേരത്തെ തന്നെ മരിച്ചുപോയിരുന്നു.മുത്തശ്ശനും, മുത്തശ്ശിക്കുമൊപ്പമായിരുന്നു മീര താമസിച്ചിരുന്നത്.

മഞ്ജു താമസിച്ചിരുന്ന വാടകവീട്ടിൽ വെച്ച് ഇരുവരെയും മീര ഒന്നിച്ച് കാണുകയും,ഇവരുടെ ബന്ധത്തെ എതിർത്ത മീരയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയുമായിരുന്നു.

ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ നാഗർകോവിലിൽ വെച്ചാണ് ഇരുവരും പിടിയിലായത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...