പതിനാറുകാരിയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം: നെടുമങ്ങാട് 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അമ്മയ്ക്കും,കാമുകനും ജീവപര്യന്തം തടവ്.

പറണ്ടോട് സ്വദേശിനി മഞ്ജുവിനെയും,കാമുകൻ അനീഷ് എന്നിവരെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്.

ഇതോടൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം.അല്ലാത്തപക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കാമുകനൊപ്പം ജീവിക്കാൻ മകൾ മീര തടസ്സമാവുമെന്ന് കണ്ടാണ് ക്രൂരകൃത്യം പ്രതികൾ നടത്തിയത്.

മീരയുടെ അച്ഛൻ നേരത്തെ തന്നെ മരിച്ചുപോയിരുന്നു.മുത്തശ്ശനും, മുത്തശ്ശിക്കുമൊപ്പമായിരുന്നു മീര താമസിച്ചിരുന്നത്.

മഞ്ജു താമസിച്ചിരുന്ന വാടകവീട്ടിൽ വെച്ച് ഇരുവരെയും മീര ഒന്നിച്ച് കാണുകയും,ഇവരുടെ ബന്ധത്തെ എതിർത്ത മീരയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയുമായിരുന്നു.

ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ നാഗർകോവിലിൽ വെച്ചാണ് ഇരുവരും പിടിയിലായത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...